മലപ്പുറം: ജില്ലയിൽ കൊവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി പ്രതിദിന പരിശോധന വർദ്ധിപ്പിക്കുമെന്ന് ജില്ലാ കളക്ടർ കെ. ഗോപാലകൃഷ്ണൻ അറിയിച്ചു.
ഇന്നുമുതൽ പ്രതിദിനം 25,000 പേർക്ക് പരിശോധന നടത്താനാവും. രോഗവ്യാപനം തിരിച്ചറിഞ്ഞ് വൈറസ് ബാധിതർക്ക് നിരീക്ഷണവും ചികിത്സയും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണിത്. കൊവിഡ് പോസിറ്റീവ് രോഗികളുമായി സമ്പർക്കമുള്ളവർക്കും രോഗലക്ഷണങ്ങളുള്ളവർക്കും നിലവിൽ തുടരുന്ന പരിശോധനകൾക്ക് പുറമെ ഓരോ ഗ്രാമപഞ്ചായത്തിലും ചുരുങ്ങിയത് 200 ടെസ്റ്റ് വീതവും നഗരസഭകളിൽ 500 ടെസ്റ്റു വീതവും നടത്താനാണ് തീരുമാനം.
പൊതുജനങ്ങൾ ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ കളക്ടർ പറഞ്ഞു.
സൗകര്യം ഒരുക്കണം
ഗ്രാമ പഞ്ചായത്തുകളിലും നഗരസഭകളിലും കൊവിഡ് പരിശോധനയ്ക്കായിരണ്ടുമുതൽ മൂന്നുവരെ പരിശോധനാ കേന്ദ്രങ്ങൾ ഭരണസമിതികൾ ഒരുക്കണം.
വാർഡുതല ആർ.ആർ.ടികൾ കേന്ദ്രങ്ങളിലേക്ക് പരമാവധി ആളുകളെ എത്തിക്കണം.
തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാർക്കാണ് പ്രവർത്തനങ്ങളുടെ ചുമതല.
പരിശോധനയ്ക്കാവശ്യമായ ടെസ്റ്റിംഗ് കിറ്റുകൾ, ജീവനക്കാർ തുടങ്ങിയ സംവിധാനങ്ങൾ ജില്ലാ മെഡിക്കൽ ഓഫീസർ ഒരുക്കും.
ആർ.ആർ.ടി വാളണ്ടിയർമാർ അതത് താലൂക്ക് തഹസിൽദാർമാരിൽ നിന്നും ലഭ്യമായ പാസേ ഉപയോഗിക്കാവൂ.
ആർ.ടി.പി.സി.ആർ പരിശോധനയ്ക്ക് വിധേയരാകുന്നവർ പരിശോധനാ ഫലം വരുന്നതുവരെ വീട്ടിൽ നിരീക്ഷണത്തിൽ തുടരണം. ജില്ലയ്ക്ക് പുറത്തു നിന്ന് വരുന്നവർ സർക്കാർ നിർദ്ദേശിച്ച ക്വാറന്റൈൻ നിർദ്ദേശങ്ങൾ പാലിക്കണം
കെ. ഗോപാലകൃഷ്ണൻ
ജില്ല കളക്ടർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |