SignIn
Kerala Kaumudi Online
Thursday, 25 April 2024 12.36 PM IST

കോൾ പാടങ്ങളിൽ കർഷകന്റെ കണ്ണീർ

krishi
കോൾ പാടം

കുറ്റിപ്പുറം : ഏപ്രിൽ, മേയ് മാസങ്ങളിൽ പെയ്ത കനത്ത മഴ കോൾപ്പാടങ്ങളിലെ നെൽകർഷകർക്ക് നൽകിയത് കണ്ണീർ മാത്രം. കാലവർഷമെത്തും മുമ്പുതന്നെ മിക്ക പാടങ്ങളിലും വെള്ളം നിറഞ്ഞതോടെ കൊയ്‌തെടുക്കാൻ പാകമായ നെല്ല് ചീഞ്ഞ് നശിച്ചു. 30 വർഷത്തിനിടെ വേനലിൽ ഇത്രയും ശക്തമായ മഴ ലഭിക്കുന്നത് ഇതാദ്യമായാണെന്ന് കർഷകർ പറയുന്നു. കടമെടുത്തും പലിശക്കെടുത്തും കൃഷി ചെയ്തവർ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്.

തൃശൂർ ജില്ലയിലെ വെട്ടക്കടവ് മുതൽ മലപ്പുറം ജില്ലയിലെ ബിയ്യം കായൽ വരെ നീണ്ടുകിടക്കുന്നതാണ് പൊന്നാനി കോൾ മേഖല. നാലു താലൂക്കുകളിലായി 7000 ഏക്കർ ഭൂമിയിലാണ് കോൾ കൃഷി നടക്കുന്നത്. 700ഏക്കറിലെ നെൽകൃഷിയെങ്കിലും നശിച്ചതായാണ് കണക്ക്. മങ്ങാട് കോട്ടിയാട്ട് താഴം, വാവേക്കർ കോൾ, പരൂർ, ഉപ്പുങ്ങൽ, നൂണക്കടവ്, തിരുത്തുമ്മൽ, പാലക്കൽ താഴം, ചേലക്കടവ്, നടുപൊട്ട, ഇരുമ്പഴി കെട്ട്, മണ്ണാത്തിക്കടവ്, മുല്ലമാട്, മാണൂർ കായൽ എന്നീ പാടശേഖരങ്ങളിലാണ് കനത്ത നാശമുണ്ടായത്.മനുരത്ന, ജ്യോതി, ഉമ തുടങ്ങിയ വിത്തുകളാണ് കൃഷിക്കുപയോഗിച്ചത് കോൾകൃഷിയിലൂടെ ഉപജീവനം നടത്തുന്നവർക്ക് വലിയ തിരിച്ചടിയാണ് വേനൽമഴയും ടൗക് തേ ചുഴലിയും നൽകിയത്. ദുരിതാശ്വാസമായി ലഭിക്കുന്ന നാമമാത്രമായ തുക പോലും എന്നു കിട്ടുമെന്ന് പറയാനാകില്ല. കടക്കെണിയിലായ കർഷകരെ രക്ഷിക്കാൻ സർക്കാർ കാര്യക്ഷമമായി ഇടപെടണമെന്നാണ് സംഘടനകളുടെ ആവശ്യം.


മൂക്കറ്റം മുങ്ങി

മൂക്കറ്റം മുങ്ങി

  • വെള്ളം വറ്റേണ്ടതിനാൽ ചില സ്ഥലങ്ങളിൽ കൃഷിയാരംഭിക്കാൻ വൈകിയത് വിനയായി
  • സർക്കാരിൽ നിന്നും പ്രകൃതി ക്ഷോഭ ദുരിതാശ്വാസമായി 13000രൂപയും ഇൻഷുറൻസ് കവറേജ് ആയി ഒരു ഹെക്ടറിന് കിട്ടുന്നത് 35000രൂപയുമാണ്. ഹെക്ടറിന് കർഷകന് 75000ത്തോളം രൂപ ചെലവാകും. സർക്കാർ ആനുകൂല്യം അപര്യാപ്തമാണെന്നാണ് കർഷകരുടെ അഭിപ്രായം
  • നെല്ലിനൊപ്പം ലഭിക്കുന്ന വൈക്കോലും ഇത്തവണ വെള്ളത്തിൽ മുങ്ങി. ഒരു ഏക്കറിൽ നിന്നും 50കെട്ട് വൈക്കോലെങ്കിലും ലഭിക്കും. കെട്ടിന് 100രൂപ ലഭിക്കാറുണ്ട്.

232കർഷകരെ വേനൽ മഴ നേരിട്ട് ബാധിച്ചു

വായ്പയെടുത്തും മറ്റുമാണ് കോൾകൃഷി നടത്തുന്നത്. വേനൽമഴയിലുണ്ടായ കനത്ത നാശം കർഷകന് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നു. ഇത്തരം പ്രശ്നങ്ങൾക്ക് ശാശ്വതവും സമയബന്ധിതവുമായ നടപടികളാണ് അധികാരികളിൽ നിന്നുണ്ടാവേണ്ടത്.

കെ.എ.. ജയാനന്ദൻ, പൊന്നാനി കോൾ സംരക്ഷണ സമിതി സെക്രട്ടറി

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: AGRI
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.