SignIn
Kerala Kaumudi Online
Friday, 19 April 2024 11.03 AM IST

ഉണരാതെ അരങ്ങുകൾ: ദുരിതത്തിൽ കലാകാരൻമാർ

lll

കുറ്റിപ്പുറം :കൊറോണ പ്രതിസന്ധി അണിയറയിലേക്ക് തൂത്തെറിഞ്ഞതോടെ അരങ്ങുവാണ നാടകകലാകാരൻമാർ പട്ടിണിയിലായി. രണ്ടുവർഷമായി വരുമാനമില്ലാതെ ഉഴറുകയാണവർ. ക്ഷേത്രോത്സവങ്ങളും നാടകമേളകളും വല്ലപ്പോഴും വിദേശ പരിപാടികളുമായി നടന്നിരുന്ന കലാകാരന്മാർ വേഷമണിഞ്ഞിട്ട് നാളുകളായി . മറ്റുതൊഴിലുകളിലേർപ്പെട്ട് ഉപജീവനം കണ്ടെത്തുന്ന ഏതാനും പേരൊഴിച്ചാൽ ഭൂരിഭാഗം പേരും സ്റ്റേജിനെ മാത്രം ആശ്രയിച്ച് ജീവിക്കുന്നവരാണ്. കലയോടുള്ള അഭിനിവേശം കാരണമാണ് പലരും ഈ മേഖലയിൽ തുടരുന്നത്. കൊവിഡ് പ്രതിസന്ധി വട്ടംകറക്കിയതോടെ പലർക്കും മറ്റു തൊഴിലുകളിലേക്ക് താത്കാലികമായെങ്കിലും ചുവടുമാറ്റേണ്ടി വന്നു. ഇതിന് സാധിക്കാതെ നിസ്സഹായരായി നിൽക്കുന്നവരാണ് കൂടുതൽ പേരും.

സർക്കാർ രണ്ടു വട്ടമായി നൽകിയ 2000 രൂപയൊഴിച്ചാൽ മറ്റൊരാനുകൂല്യവും നാടക കലാകാരൻമാർക്ക് ലഭിച്ചിട്ടില്ല. അക്ഷയസെന്ററുകൾ അടഞ്ഞുകിടന്നതിനാൽ രജിസ്റ്റ‌ർ ചെയ്യാനാവാതെ പലർക്കും അനുകൂല്യം നഷ്ടമാവുകയും ചെയ്തു.

വഴിമുട്ടി

  • ഓണക്കാലം മുതലാണ് നാടക സീസൺ ആരംഭം. കൂടുതലും നാടകോത്സവങ്ങളാവും . തെക്കൻ കേരളത്തിലാണ് കൂടുതലും. ഒരാൾക്ക് 500വരെ മാത്രമേ വേതനം ലഭിക്കൂ.
  • ഫെബ്രുവരി മുതൽ മേയ് വരെയാണ് ഉത്സവസീസൺ . ഇതാണ് നാടകകലാകാരൻമാരുടെ ചാകരക്കാലം.
  • കൊവിഡ് വന്നതോടെ 2020 മാർച്ച് 10ന് ശേഷം അരങ്ങുണർന്നിട്ടില്ല.
  • മുൻകൂർ അഡ്വാൻസ് വാങ്ങിയാണ് കളികൾ ബുക്ക് ചെയ്യാറ്. ഇത്തരത്തിൽ വാങ്ങിയ അഡ്വാൻസ് തിരികെ നൽകാനും ബുദ്ധിമുട്ടുണ്ട്.
  • പ്രവാസികളും വ്യാപാരികളുമാകും പരിപാടികളുടെ സ്‌പോൺസർമാർ. കൊവിഡ് ഇവരെ തളർത്തിയതിനാൽ അടുത്ത രണ്ടുവർഷവും കാര്യമായി അവസരം പ്രതീക്ഷിക്കുന്നില്ല

പെൻഷനോ ,​ ബിസിനസ് നടത്താൻ വായ്പയ്ക്കോ സർക്കാർ സംവിധാനമേർപ്പെടുത്തണം. എങ്കിലേ നാടകകലാകാരൻമാർക്ക് ജീവിക്കാനാവൂ

എം. എം. പുറത്തൂർ ,​ നാടകകലാകാരൻ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, MALAPPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.