കുറ്റിപ്പുറം :കൊറോണ പ്രതിസന്ധി അണിയറയിലേക്ക് തൂത്തെറിഞ്ഞതോടെ അരങ്ങുവാണ നാടകകലാകാരൻമാർ പട്ടിണിയിലായി. രണ്ടുവർഷമായി വരുമാനമില്ലാതെ ഉഴറുകയാണവർ. ക്ഷേത്രോത്സവങ്ങളും നാടകമേളകളും വല്ലപ്പോഴും വിദേശ പരിപാടികളുമായി നടന്നിരുന്ന കലാകാരന്മാർ വേഷമണിഞ്ഞിട്ട് നാളുകളായി . മറ്റുതൊഴിലുകളിലേർപ്പെട്ട് ഉപജീവനം കണ്ടെത്തുന്ന ഏതാനും പേരൊഴിച്ചാൽ ഭൂരിഭാഗം പേരും സ്റ്റേജിനെ മാത്രം ആശ്രയിച്ച് ജീവിക്കുന്നവരാണ്. കലയോടുള്ള അഭിനിവേശം കാരണമാണ് പലരും ഈ മേഖലയിൽ തുടരുന്നത്. കൊവിഡ് പ്രതിസന്ധി വട്ടംകറക്കിയതോടെ പലർക്കും മറ്റു തൊഴിലുകളിലേക്ക് താത്കാലികമായെങ്കിലും ചുവടുമാറ്റേണ്ടി വന്നു. ഇതിന് സാധിക്കാതെ നിസ്സഹായരായി നിൽക്കുന്നവരാണ് കൂടുതൽ പേരും.
സർക്കാർ രണ്ടു വട്ടമായി നൽകിയ 2000 രൂപയൊഴിച്ചാൽ മറ്റൊരാനുകൂല്യവും നാടക കലാകാരൻമാർക്ക് ലഭിച്ചിട്ടില്ല. അക്ഷയസെന്ററുകൾ അടഞ്ഞുകിടന്നതിനാൽ രജിസ്റ്റർ ചെയ്യാനാവാതെ പലർക്കും അനുകൂല്യം നഷ്ടമാവുകയും ചെയ്തു.
വഴിമുട്ടി
പെൻഷനോ , ബിസിനസ് നടത്താൻ വായ്പയ്ക്കോ സർക്കാർ സംവിധാനമേർപ്പെടുത്തണം. എങ്കിലേ നാടകകലാകാരൻമാർക്ക് ജീവിക്കാനാവൂ
എം. എം. പുറത്തൂർ , നാടകകലാകാരൻ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |