SignIn
Kerala Kaumudi Online
Thursday, 25 April 2024 7.27 AM IST

മുഖം മിനുങ്ങുന്നില്ല: തകർച്ചയിൽ ബ്യൂട്ടിപാർലറുകൾ

kkk

കുറ്റിപ്പുറം : മുഖം മിനുങ്ങാതെ ഇരുണ്ടുകിടക്കുകയാണ് ബ്യൂട്ടിപാർലർ മേഖല. നിലവിൽ ലോക്ക് ഡൗൺ ഇളവുണ്ടെങ്കിലും മുടിവെട്ടാൻ മാത്രമാണ് അനുവാദം. വിവാഹമടക്കമുള്ള ആഘോഷവേളകളിൽ ആളുകളുടെ എണ്ണം കുറഞ്ഞതും ബ്യൂട്ടി പാർലറുകളുടെ നില പരുങ്ങലിലാക്കി. പ്രധാന വരുമാനമാർഗ്ഗങ്ങളെല്ലാം അടഞ്ഞതോടെ മേഖലയുടെ നില ഏറെ പരുങ്ങലിലാണ്.

പലപ്പോഴും ആഡംബര വിഭാഗമെന്ന നിലയിൽ കണക്കാക്കി അർഹമായ പരിഗണന ലഭിക്കാതെ പോകുന്ന മേഖലയാണിതെന്ന് ബ്യൂട്ടീഷ്യൻമാർ പരാതിപ്പെടുന്നു. കൂടുതലായും സ്ത്രീകളാണ് ബ്യൂട്ടീഷ്യൻ മേഖലയിലുള്ളത്. നടത്തിപ്പിനൊപ്പം ജീവനക്കാരിലും നല്ലൊരു പങ്ക് സ്ത്രീകളാണ്. മാസങ്ങളായി പൂട്ടിക്കിടക്കുമ്പോൾ തങ്ങളുടെ ഉപജീവനമാർഗ്ഗമാണ് അടയുന്നതെന്ന് ജീവനക്കാർ പറയുന്നു.രണ്ട് കൊറോണ തരംഗങ്ങൾക്കിടയിൽ പല സ്ഥാപനങ്ങളും അടച്ചുപൂട്ടി. പലർക്കും ജോലി നഷ്ടപ്പെട്ടു. നിലവിലുള്ള സ്ഥാപനങ്ങളും പിടിച്ചുനിൽക്കാൻ പ്രതിസന്ധി നേരിടുകയാണ്. വാടക,​ വൈദ്യുതി ബിൽ,​ വെള്ളം എന്നിവയുടെ ബില്ലടയ്ക്കാനും പ്രയാസമുണ്ട്. വിലപിടിച്ച ക്രീമുകളും മറ്റും കാലാവധി കഴിഞ്ഞ് ഉപയോഗശൂന്യമായി.

സ്ത്രീ സംരംഭകരും സ്ത്രീ ജീവനക്കാരും കൂടുതലുള്ള മേഖലയെന്ന പരിഗണന പലപ്പോഴും ബ്യൂട്ടീഷ്യൻ മേഖലയ്ക്ക് ലഭിക്കുന്നില്ല. തൊഴിലിടങ്ങളിൽ നിരവധി ആളുകൾ വരുന്നതിനാൽ വാക്സിനേഷനിൽ മുൻഗണന നൽകാനും നടപടി വേണം.

മോളി മോഹൻദാസ്,​ ബ്യൂട്ടി പാർസലർ ഉടമ .

രണ്ടുവർഷത്തിനിടെ എട്ടുമാസം അടച്ചിടേണ്ടി വന്നു

വേണം ഇളവുകൾ

  • ആദ്യത്തെ ലോക്ക്ഡൗണിൽ അടച്ചിട്ട ആറ് മാസത്തേക്കും തൊഴിൽ നികുതി ഇനത്തിൽ പലിശ അടക്കം വാങ്ങിയിരുന്നു..
  • ഇത്തവണ തൊഴിൽ ഇല്ലാത്തതിനാൽ തൊഴിൽ നികുതി വാങ്ങരുതെന്നാണ് മേഖലയുടെ ആവശ്യം.
  • വാടക ഇനത്തിൽ ഇളവ് കിട്ടുവാനും ഇടപെടലുണ്ടാവണം.
  • വൈദ്യുതി ബിൽ അടയ്ക്കുവാൻ സാവകാശം വേണം

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, MALAPPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.