വാഴക്കാട് : അനധികൃത മണലെടുപ്പിനെതിരെ വ്യാപക പരാതി ഉയർന്ന സാഹചര്യത്തിൽ ശക്തമായ നടപടികളുമായി പൊലീസ്. 18 തോണികൾ കസ്റ്റഡിയിലെടുത്തു. കരയ്ക്ക് കയറ്റാൻ ഒരുങ്ങിയ തോണി രാഷ്ട്രീയ പാർട്ടി നേതാക്കളുമായി നടത്തിയ ചർച്ചയിൽ താത്ക്കാലികമായി പുഴയിൽ സൂക്ഷിക്കും .തുടർ നടപടികൾക്കായി കളക്ടർക്ക് റിപ്പോർട്ട് നൽകുമെന്നും പൊലീസ് പറഞ്ഞു.
രാത്രിയിലെ കർശന നിരീക്ഷണത്തിന് ശേഷമാണ് രാവിലെ തോണികൾ പിടികൂടാൻ പൊലീസ് എത്തിയത്. വിവിധ കടവുകളിൽ കെട്ടിയിട്ട തോണികളാണ് വാഴക്കാട് പോലീസ് കസ്റ്റഡിയിൽ എടുത്തത്. കൃത്യമായ നമ്പറുകളൊന്നും തോണിയിലില്ലെന്നും അനധികൃതമായി മണലെടുക്കുന്ന തോണികളാണ് കസ്റ്റഡിയിൽ എടുത്തതെന്നും പോലീസ് പറയുന്നു. പൊലീസ് ബോട്ട് ഉപയോഗിച്ച് കെട്ടി വലിച്ചാണ് മപ്രം ബോട്ട് ജെട്ടിക്കരികിലേക്ക് തോണികൾ വരിയായി എത്തിച്ചത്. ഇതോടെ വിവിധ രാഷ്ട്രീയ നേതാക്കൾ പൊലീസുമായി നടത്തിയ ചർച്ചയിൽ തോണി കരയ്ക്ക് കയറ്റുന്നത് താത്കാലികമായി നിറുത്തിവച്ചു. കളക്ടർക്ക് റിപ്പോർട്ട് നൽകി തുടർനടപടികൾ സ്വീകരിക്കുമെന്ന് ഡിവൈ.എസ്.പി പറഞ്ഞു. വാഴക്കാട് ഇൻസ്‌പെക്ടർ കെ സുഷീർ ,അരീക്കോട് ഇൻസ്‌പെക്ടർ എ ഉമേശ് ,തോണികൾ പിടികൂടിയതിന് നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |