തിരൂരങ്ങാടി: വീടിന്റെ ജനലഴികൾ മുറിച്ച് അകത്ത് കടന്ന മോഷ്ടാവ് ഏഴുപവൻ സ്വർണാഭരണങ്ങൾ കവർന്നു. കക്കാട് കരുമ്പിൽ ചുള്ളിപ്പാറ റോഡിലെ ഇ.കെ. കുഞ്ഞിമുഹമ്മദിന്റെ വീട്ടിൽ കഴിഞ്ഞ ദിവസം രാത്രിയാണ് മോഷണം നടന്നത്. വീടിന്റ പിറകിലെ സ്റ്റോർ മുറിയുടെ ജനലിന്റെ മരംകൊണ്ടുള്ള രണ്ട് അഴികൾ മുറിച്ചാണ് മോഷ്ടാവ് അകത്ത് കടന്നത്.
കുഞ്ഞിമുഹമ്മദിന്റെ മകളുടെ രണ്ടുപവൻ വരുന്ന പാദസരം, ഒന്നര പവൻ തൂക്കമുള്ള കൈച്ചെയിൻ, ഇവരുടെ 10 മാസം പ്രായമുള്ള മകന്റെ കഴുത്തിലെയും അരയിലെയും ചെയിൻ, കൈച്ചെയിൻ എന്നിവയടക്കം ഏഴുപവൻ സ്വർണമാണ് കവർന്നത്. നേരം പുലർന്നപ്പോഴാണ് വീട്ടുകാർ മോഷണം അറിയുന്നത്. വീടിന്റെ വാതിലുകൾ തുറന്നിട്ടില്ല. ജനലിലൂടെ തന്നെയാണ് മോഷ്ടാവ് പുറത്തുകടന്നതെന്ന് കരുതുന്നു. തിരൂരങ്ങാടി പൊലീസും ഫോറൻസിക് വിഭാഗവും പരിശോധന നടത്തി. വീട്ടുകാരുടെ പരാതി പ്രകാരം അനേഷണം ഊർജ്ജിതമാക്കിയതായി എസ്.ഐ പ്രിയൻ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |