നിലമ്പൂർ: കേരളത്തിൽ കൊവിഡ് പോസിറ്റീവ് നിരക്ക് കുറയാത്ത സാഹചര്യത്തിൽ അതിർത്തിയിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് തമിഴ്നാട്. ടൂറിസം കേന്ദ്രങ്ങൾ കൂടുതലുള്ള നീലഗിരി ജില്ലയിലാണ് നിയന്ത്രണങ്ങൾക്ക് കടുപ്പം. ഇ-പാസിന് പുറമെ, 48 മണിക്കൂറിനുള്ളിൽ ആർ.ടി.പി.സി.ആർ നടത്തി നെഗറ്റീവ് സർട്ടിഫിക്കറ്റുള്ളവരെ മാത്രമേ അതിർത്തി കടത്തിവിടുന്നുള്ളു. ആന്റിജൻ നെഗറ്റീവ് സർട്ടിഫിക്കറ്റ് സ്വീകാര്യമല്ല. നീലഗിരി ജില്ലാ അതിർത്തികളിലെ ചെക്ക്പോസ്റ്റുകളിൽ പൊലീസ്, ആരോഗ്യവകുപ്പ്,റവന്യൂ സംയുക്ത പരിശോധനയുണ്ട്. രണ്ട് ഡോസ് വാക്സിൻ എടുത്തവർക്കും പ്രവേശനമില്ല. അത്യാവശ്യ യാത്രക്കാരെ പോലും മടക്കി വിടുകയാണ്. അതേസമയം, ചരക്ക് വാഹനങ്ങളിലെ ജീവനക്കാർക്ക് നിയന്ത്രണങ്ങളിൽ ഇളവുണ്ട്.
എന്നാൽ, തമിഴ്നാട് ഉൾപ്പെടെയുള്ള ഇതരസംസ്ഥാനങ്ങളിൽ നിന്നും ഇ- പാസുമായി വരുന്ന അത്യാവശ്യ യാത്രക്കാരെ കേരളം കടത്തിവിടുന്നുണ്ട്. ആനമറി അതിർത്തിയിൽ ഇത്തരം യാത്രക്കാർക്ക് ആർ.ടി.പി.സി.ആർ പരിശോധനയ്ക്ക് സംവിധാനവുമുണ്ട്. പരിശോധന നടത്തി ഇവരെ കടത്തിവിടുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |