മഞ്ചേരി: പല തവണ മാറ്റി പരീക്ഷിച്ച് പരാജയപ്പെട്ട മഞ്ചേരിയിലെ ട്രാഫിക് പരിഷ്കാരം വീണ്ടും തലവേദനയാവുന്നു. ദിവസങ്ങൾക്ക് മുമ്പ് ട്രാഫിക് റഗുലേറ്ററി കമ്മിറ്റി തീരുമാനിച്ച പരിഷ്കാരങ്ങൾ നടപ്പാക്കാനാവില്ലെന്ന് പൊലീസ് അറിയിച്ചതോടെ നഗരസഭയും പൊലീസും രണ്ട് തട്ടിലായി. തുടർന്ന് നഗരസഭ ജില്ലാ കളക്ടർക്ക് പരാതി നൽകി.കോഴിക്കോട് റൂട്ടിലോടുന്ന ബസുകൾ ഐ ജി ബി ടി സ്റ്റാന്റിൽ നിന്ന് സർവ്വീസ് ആരംഭിക്കുകയും അവസാനിപ്പിക്കുകയും ചെയ്യണമെന്നാണ് പുതിയ പരിഷ്കാരത്തിലെ മുഖ്യ തീരുമാനം. ഇത് നടപ്പിലാക്കാനാവില്ലെന്ന് കാണിച്ച് ഡിവൈ.എസ്.പി മഞ്ചേരി നഗരസഭക്ക് കത്ത് നൽകിയതോടെയാണ് ട്രാഫിക് പരിഷ്കാരം വീണ്ടും പ്രതിസന്ധിയിലായത്.കളക്ടറെ നേരിട്ട് കണ്ട് വിഷയം അവതരിപ്പിക്കുമെന്നും ഐജി ബിടി സജീവമാക്കാൻ നിലവിലെ പരിഷ്കാരം ആവശ്യമാണെന്നും നഗരസഭാ തി കൃതർ പറഞ്ഞു.
ഏതാനും ബസുകൾ മാത്രം സർവ്വീസ് നടത്തുന്ന നഗരത്തിൽ നിലവിലെ പരിഷ്കാരത്തിന്റെ ആവശ്യമില്ലെന്നും പുതിയ നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നത് നിരീക്ഷിക്കാൻ വേണ്ടത്ര പൊലീസ് സേന നിലവിലില്ലെന്നുമാണ് പൊലീസിന്റെ നിലപാട്. മൂന്ന് ബസ് സ്റ്റാന്റുകളുണ്ടെങ്കിലും അശാസ്ത്രീയമായ ഗതാഗത ക്രമീകരണം കാരണം മഞ്ചേരി നഗരം നിലവിൽ ഗതാഗത കുരുക്ക് കാരണം വീർപ്പ് മുട്ടുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |