ഊർങ്ങാട്ടിരി : വെറ്റിലപ്പാറ ചൈനങ്ങാട് സ്വദേശികളായ പൂളക്കൽ ഹസ്സൻകുട്ടി- ഖദീജ ദമ്പതികളുടെ ഇളയമകൻ 15കാരൻ മുഹമ്മദ് സൗഹാനായി ആറാം ദിവസം നടത്തിയ തെരച്ചിലും വിഫലം. ഇന്ന് മഞ്ചേരി, തിരുവാലി, നിലമ്പൂർ എന്നിവിടങ്ങളിലെ സിവിൽ ഡിഫൻസ് അംഗങ്ങളെത്തി അവസാനഘട്ട തെരച്ചിൽ നടത്തിയിരുന്നു. അഞ്ചു ദിവസം കഴിഞ്ഞിട്ടും കുട്ടിയെ കണ്ടെത്താൻ സാധിക്കാത്തത് കൂടുതൽ ആശങ്ക സൃഷ്ടിക്കുകയാണ്. കുട്ടിയെ കാണാതായ ദിവസം മുതൽ തുടർച്ചയായി മലയുടെ ഭാഗങ്ങളിലും, ഉൾക്കാടുകളിലും പൊലീസും നാട്ടുകാരും സന്നദ്ധ പ്രവർത്തകരും ചേർന്ന് തെരച്ചിൽ നടത്തിയിരുന്നു. തിരുവാലി സിവിൽ ഡിഫൻസ് വാളണ്ടിയർ മുനീറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്നലെ തെരച്ചിൽ നടത്തിയത്. തെരച്ചിലിനൊടുവിലും കുട്ടിയെ കണ്ടെത്താൻ സാധിക്കാത്തത് സംശയങ്ങൾക്കിടയാക്കുന്നുണ്ട്. സിവിൽ ഡിഫൻസ് അംഗങ്ങൾ എത്തി മലയുടെ കാടുപിടിച്ച ഭാഗങ്ങളിൽ അടക്കം തിരച്ചിൽ നടത്തി. കഴിഞ്ഞ ശനിയാഴ്ച രാവിലെയാണ് സൗഹാനെ കാണാതായത്. റബ്ബർ തോട്ടത്തിൽ കുട്ടിയെ കണ്ടവരുണ്ടെന്നും നാട്ടുകാർ പറയുന്നു.
കുട്ടി സാധാരണഗതിയിൽ അയൽപക്ക വീടുകളിൽ ഒന്നും പോവാറില്ല. , റോഡിൽ മാത്രമേ ഇറങ്ങാറുള്ളൂ. മാനസികാസ്വാസ്ഥ്യമുള്ള സൗഹാന് നടക്കാനും ചെറിയ രീതിയിൽ ബുദ്ധിമുട്ടുണ്ട്.
''സമീപത്തെ റോഡിൽ രാത്രി ഒരു മണിയോടെ ഒരു കാർ നിറുത്തിയിട്ടിരുന്നതായി പറയുന്നുണ്ട്. ഇതും കൂടുതൽ സംശയങ്ങൾക്ക് ഇടയാക്കുകയാണ്. കാറിൽ സഞ്ചരിക്കാൻ ഇടയുള്ള ഭാഗങ്ങളിൽ സിസി ടിവി ഉണ്ടെങ്കിൽ അത് പൊലീസ് പരിശോധിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
ഓടക്കയം വാർഡ് മെമ്പർ (ജിനേഷ്)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |