പെരുമ്പടപ്പ്: പാലപ്പെട്ടി പുതിയിരുത്തിയിൽ ഷോപ്പ് ഉദ്ഘാടനത്തെതുടർന്നുണ്ടായ സംഘർഷത്തിനിടെ പൊലീസിനെ കല്ലെറിഞ്ഞ് പരിക്കേൽപ്പിച്ച കേസിൽ 18കാരനെ പെരുമ്പടപ്പ് പൊലീസ് പിടികൂടി. കഴിഞ്ഞ ഏപ്രിലിൽ പുതിയിരുത്തിയിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ ആയിരങ്ങൾ തടിച്ച് കൂടിയതിനെത്തുടർന്നാണ് സംഘർഷമുണ്ടായത്.പ്രമുഖ യുട്യൂബ് വ്ളോഗർ മല്ലു ട്രാവലർ ഷോപ്പ് ഉദ്ഘാടനത്തിന് എത്തിയതിനെ തുടർന്ന് ഹൈവേ ഗതാഗതം പൂർണമായി തടസ്സപ്പെടുത്തിയതിനെത്തുടർന്നാണ് സംഘർഷമുണ്ടായത്. മോട്ടോർ സൈക്കിൾ റൈഡ് ഉൾപ്പെടെ നടത്തി സ്ഥലത്ത് സംഘർഷാവസ്ഥ സൃഷ്ടിച്ച ആരാധകർ ഗതാഗത തടസം നീക്കാനെത്തിയ പെരുമ്പടപ്പ് പൊലീസിനെയും ഹൈവേ പൊലീസിനെയും ആക്രമിക്കുകയും കല്ലെറിഞ്ഞ് പരിക്കേൽപ്പിക്കുകയുമായിരുന്നു. തുടർന്ന് പതിനഞ്ചോളം പേർക്കെതിരെ കേസെടുത്തിരുന്നു. പൊലീസിനെ കല്ലെറിയുന്ന വീഡിയോയിൽ കണ്ട ചെറുപ്പക്കാരനെ കുറിച്ച് നടത്തിയ നിരന്തര അന്വേഷണത്തിലാണ് പാലപ്പെട്ടി കാപ്പിരിക്കാട് സ്വദേശിയായ പതിനെട്ടുകാരനെ തിരിച്ചറിഞ്ഞത്.സംഭവസമയത്ത് പ്രായപൂർത്തി ആയിട്ടില്ലാതിരുന്ന ഇയാളെ പൊലീസ് ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുൻപാകെ ഹാജരാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |