മലപ്പുറം: കൊവിഡ് പ്രതിരോധത്തിനുള്ള വാക്സിൻ വിതരണത്തിലെ അപാകതകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്സ് ലീഗിന്റെ നേതൃത്വത്തിലുള്ള ആദ്യ സമരം ഇന്ന് നടക്കും. കാലത്ത് 10ന് സിവിൽ സ്റ്റേഷനു മുന്നിലാണ് സത്യഗ്രഹം.
കൊവിഡ് വാക്സിൻ വിതരണത്തിൽ സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും ജനസംഖ്യ മാനദണ്ഡം ആക്കണമെന്ന ആവശ്യമുന്നയിച്ചാണ് സമരം. വാക്സിനേഷനിലെ അപാകതകൾക്ക് ഗ്രാമപഞ്ചായത്ത് ഭരണസമിതിയാണ് ഉത്തരവാദികൾ എന്ന രീതിയിലാണ് പ്രചാരണം. ജനസംഖ്യാനുപാതികമായി മതിയായ വാക്സിൻ ലഭ്യമാക്കാത്തതാണ് യഥാർത്ഥ പ്രശ്നം. പഞ്ചായത്തുകൾക്ക് വാക്സിൻ അനുവദിക്കുമ്പോഴും ജനസംഖ്യ പരിഗണിക്കപ്പെടുന്നില്ല. വിതരണത്തിൽ അടിമുടി അശാസ്ത്രീയത നിലനിൽക്കുന്നു. മുഴുവൻ ശ്രദ്ധയും കൊവിഡ് നിയന്ത്രണത്തിനായി ഉപയോഗിക്കുന്നതിനാൽ പദ്ധതിനിർവഹണം അവതാളത്തിലാണ്. എല്ലാ ജോലികളും ഗ്രാമപഞ്ചായത്തിന്റെ തലയിൽ കെട്ടിവയ്ക്കുകയാണ് സംസ്ഥാന സർക്കാർ .
പഞ്ചായത്ത് പ്രസിഡന്റുമാരായ പി.സി. അബ്ദുറഹ്മാൻ, കെ. ഇസ്മായിൽ, അബ്ദുള്ളക്കോയ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |