പെരിന്തൽമണ്ണ: പുലാമന്തോളിലെ അടയ്ക്ക മാർക്കറ്റിൽ നിന്നും നാല് ചാക്ക് കൊട്ടടയ്ക്ക മോഷണംപോയ സംഭവത്തിൽ രണ്ടു യുവാക്കൾ അറസ്റ്റിൽ. ചെറുകര ആലുംകൂട്ടം കാവുപുറത്ത് നിഖിൽ(20), തൂത തെക്കുംമുറിയിലെ വേട്ടുകുന്നത്ത് അമൽ(24) എന്നിവരാണ് അറസ്റ്റിലായത്. ഇവർ അടയ്ക്ക വിൽപ്പനയ്ക്കായി കൊണ്ടുപോകവെ പൊലീസ് മാനത്തുമംഗലം ബൈപ്പാസിൽ നടത്തിയ വാഹന പരിശോധനയിൽ കുടുങ്ങുകയായിരുന്നു. വാഹനത്തിൽ അടയ്ക്ക കണ്ട് ചോദ്യം ചെയ്തതോടെയാണ്‌മോഷ്ടിച്ചതാണെന്നറിഞ്ഞത്. തിങ്കളാഴ്ച പുലർച്ചെ 2.20ഓടെ പുലാമന്തോളിലെ ജെ.എ.എം. അടയ്ക്ക മാർക്കറ്റിലാണ് മോഷണം നടന്നത്. സി.സി.ടി.വി. ദൃശ്യങ്ങളിൽ നിന്നും രണ്ടുപേർ അടയ്ക്ക എടുത്തു കൊണ്ടുപോകുന്നത് ഉണ്ടായിരുന്നു. ഏകദേശം 99,000 രൂപ വിലവരുന്ന അടയ്ക്കയാണ് മോഷണം പോയതെന്ന് കാണിച്ച് സ്ഥാപന ഉടമ പൊലീസിൽ പരാതി നൽകിയിരുന്നു. എസ്.ഐ. രമാദേവിയുടെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റുചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |