നിലമ്പൂർ: സമഗ്ര ശിക്ഷാ കേരളത്തിന്റെ നേതൃത്വത്തിൽ ജില്ലയിലെ എസ്.ടി വിഭാഗം കുട്ടികൾക്കായി അമരമ്പലം ഗവ: എൽ.പി സ്കൂൾ കോമ്പൗണ്ടിൽ ആധുനിക സൗകര്യങ്ങളുള്ള റസിഡൻഷ്യൽ ഹോസ്റ്റൽ അനുവദിച്ചു. സ്കൂൾ പ്രവേശനം നേടാതിരിക്കുകയോ പഠനം പാതിവഴിയിൽ നിറുത്തുകയോ ചെയ്ത കുട്ടികളെ സർവേയിലൂടെ കണ്ടെത്തി പൊതുവിദ്യാഭ്യാസത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരികയാണ് ലക്ഷ്യം. ആദ്യഘട്ടത്തിൽ ഗോത്രവിഭാഗങ്ങളിൽ ഉൾപ്പെടുന്ന 50 ആൺകുട്ടികൾക്കാവും പ്രവേശനം. അടുക്കള, ഭക്ഷണമുറി, ശുചിമുറികൾ, വാർഡൻ മുറി, വായനയ്ക്കും വിനോദങ്ങൾക്കുമായുള്ള മുറി, സമ്മേളനഹാൾ , ഡോർമിറ്ററി, 11 കിടപ്പു മുറികൾ, കളിസ്ഥലം തുടങ്ങിയവയുണ്ടാവും.
പോഷക സമൃദ്ധമായ ഭക്ഷണവും പരിചരണവും മതിയായ ജീവനക്കാരുടെ സേവനവും ഉറപ്പു വരുത്തും. 1.72 കോടി രൂപയാണ് ചെലവ്. മാർച്ചിനകം നിർമ്മാണം പൂർത്തിയാക്കും.
അനുവദിക്കാത്ത ഹോട്ടലുകൾക്ക് ജി.എസ്.ടി., തൊഴിൽക്കരം അടക്കമുള്ള നികുതികളടയ്ക്കണമെന്ന് നിർദ്ദേശിച്ച് നോട്ടീസുകൾ ലഭിച്ചു തുടങ്ങി. അടിയന്തരമായി ഹോട്ടലുകളിൽ ഡൈനിംഗ് അനുവദിക്കണമെന്ന് കേരള ഹോട്ടൽ ആന്റ് റസ്റ്റോറന്റ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് മൊയ്തീൻകുട്ടിഹാജിയും ജനറൽ സെക്രട്ടറി ജി. ജയപാലും ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |