പെരിന്തൽമണ്ണ: ടൗണിലെ പ്രധാന ജംഗ്ഷന് സമീപമുള്ള ജൗഹർ ടെക്സ്റ്റൈൽസിലും തൊട്ടടുത്ത വെൽടെക് മൊബൈൽ കടയിലും കവർച്ച. തുണിക്കടയിലെ മേശവലിപ്പിൽ സൂക്ഷിച്ചിരുന്ന 1.85 ലക്ഷം രൂപയും മൊബൈൽ ഷോപ്പിലെ 12 പുതിയ മൊബൈൽ ഫോണുകളും സർവീസിന് കിട്ടിയ
അഞ്ച് ഫോണുകളും നഷ്ടപ്പെട്ടതായി ഉടമകൾ പരാതി നൽകി. തിങ്കളാഴ്ച രാത്രിയായിരുന്നു മോഷണം. നിർമ്മാണം നടക്കുന്ന കെട്ടിടത്തിന്റെ പരിസരംവഴി തുണിക്കടയുടെ മുകളിലെത്തി ചില്ല് നീക്കി ജനൽ വഴിയാണ് അകത്ത് കടന്നതെന്ന് കരുതുന്നു. മൊബൈൽ കടയുടെ പിന്നിലെ പ്ലൈവുഡ് തുളച്ചാണ് അകത്ത് കടന്നിട്ടുള്ളത്. മലപ്പുറത്ത് നിന്ന് ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും തെളിവുകൾ ശേഖരിച്ചു. അന്വേഷണം ഊർജ്ജിതപ്പെടുത്തിയതായി പൊലീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |