പെരിന്തൽമണ്ണ: വെട്ടത്തൂർ പഞ്ചായത്തിലെ പൂങ്കാവനം അണക്കെട്ടും പരിസരവും കേന്ദ്രീകരിച്ച് ടൂറിസം വികസനത്തിന് സാദ്ധ്യതയേറെ. ഇക്കോ ഡാമും പരിസരവും മോടി പിടിപ്പിച്ചാൽ വിനോദ സഞ്ചാര മേഖലയിൽ പദ്ധതി മുതൽക്കൂട്ടാവുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. മെയിൻ റോഡിനോട് ചേർന്ന് കിടക്കുന്നതും അനുകൂലഘടകമാണ്.
വെട്ടത്തൂർ പഞ്ചായത്തിൽ ജലവിഭവ വകുപ്പിന്റെ 25 ഏക്കർ സ്ഥലത്ത് നിർമ്മാണം പൂർത്തിയാക്കിയ ഡാം 1971ലാണ് ഉദ്ഘാടനം ചെയ്തത്. മുന്നൂറോളം ഏക്കർ സ്ഥലത്തെ നെൽകൃഷിയുടെ അഭിവൃദ്ധിയായിരുന്നു ലക്ഷ്യം. കൃഷി കുറഞ്ഞതോടെ ഡാമിന്റെ പ്രാധാന്യവും നാമമാത്രമായി. ചോർച്ച കൂടിയായപ്പോൾ ഡാം തീർത്തും ഉപയോഗശൂന്യമായി. 10 ഏക്കറോളം സ്ഥലത്ത് പരന്നുകിടക്കുന്ന ഡാമും പരിസരവും കേന്ദ്രീകരിച്ച് ടൂറിസം വികസനത്തിന് മാത്രമാണ് ഇനി സാദ്ധ്യത. വിവിധ ജനപ്രതിനിധികൾ പദ്ധതി നവീകരണത്തിന് മുന്നിട്ടിറങ്ങിയെങ്കിലും എങ്ങുമെത്തിയില്ല.
കാട് പിടിച്ച് സാമൂഹ്യവിരുദ്ധരുടെ താവളമാണിപ്പോൾ അണക്കെട്ട് പ്രദേശം. സ്ഥലം വ്യാപകമായി കൈയേറ്റം ചെയ്യപ്പെടുന്നതായും പരാതിയുണ്ട്.
അണക്കെട്ടിന്റെ ടൂറിസം സാദ്ധ്യത പഠനവിധേയമാക്കി അതിനനുസൃതമായ നടപടികളെടുക്കണം.
എം ഗോപാലാൻ, പി മുസ്തഫ
വെട്ടത്തൂർ ഗ്രാമീണവായനശാല ഭാരവാഹികൾ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |