മലപ്പുറം: മലപ്പുറം നഗരത്തിൽ മുഴുവൻ സ്വകാര്യ ബസുകളുടെയും സർവീസ് നഗരസഭ ബസ് സ്റ്റാൻഡുമായി ബന്ധിപ്പിച്ചുള്ള ഗതാഗത പരിഷ്‌കാരത്തിന് ഇന്നുമുതൽ തുടക്കമാകും. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. നഗരസഭയിലേക്കും കെ.എസ്.ഇ.ബി ഓഫീസ്, ജനസേവന കേന്ദ്രം, കേന്ദ്രീയ വിദ്യാലയം, സഹകരണ, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലേക്ക് വിവിധ ആവശ്യങ്ങൾക്കായി വരുന്ന പൊതുജനങ്ങൾക്കും വിദ്യാർത്ഥികൾക്കും ആശ്രയമായ നഗരസഭ ബസ് സ്റ്റാൻഡിലേക്ക് മുഴുവൻ യാത്രാ ബസുകളും പ്രവേശിക്കണമെന്നാണ് കോടതി നിർദ്ദേശം. പരപ്പനങ്ങാടി, കോഴിക്കോട്, തിരൂർ ഭാഗത്ത് നിന്ന് വരുന്ന സ്വകാര്യ ബസുകൾ കോട്ടപ്പടി പൊലീസ് സ്റ്റേഷന്റെ മുൻവശത്ത് നിന്ന് ബസ് സ്റ്റാൻഡിലേക്കെത്തി അതേവഴി തന്നെ കുന്നുമ്മലിലേക്ക് പോവണം. തിരൂർ, പരപ്പനങ്ങാടി, കോഴിക്കോട് ഭാഗത്തേക്ക് പോവുന്ന ബസുകൾ മലപ്പുറം കുന്നുമ്മൽ നിന്നും എ.കെ. റോഡ് വഴി സ്റ്റാൻഡിൽ കയറിയിറങ്ങി കോട്ടപ്പടിയിലേക്ക് പോവുകയും ചെയ്യുന്ന വിധത്തിലാണ് ക്രമീകരണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |