SignIn
Kerala Kaumudi Online
Thursday, 25 April 2024 10.30 PM IST

കർഷകരുടെ കാത്തിരിപ്പ് നീളുന്നു: മുടങ്ങി വിള നഷ്ട ഇൻഷ്വറൻസ്

kkkk

മലപ്പുറം: തുടർച്ചയായ പ്രകൃതിക്ഷോഭങ്ങളിൽ വലിയ തോതിൽ കൃഷി നാശം സംഭവിക്കുമ്പോഴും സംസ്ഥാന വിള ഇൻഷ്വറൻസ് പദ്ധതിയിൽ രജിസ്റ്റർ ചെയ്ത ജില്ലയിലെ കർഷകർക്ക് ഒരുവർഷമായി നഷ്ടപരിഹാരം ലഭിക്കുന്നില്ല. 2020 ആഗസ്റ്റ് വരെയുള്ള നഷ്ടപരിഹാരമാണ് ഇതുവരെ ലഭിച്ചിട്ടുള്ളത്. സർക്കാർ ഫണ്ട് അനുവദിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം. ജില്ലയിൽ 5.96 കോടി രൂപ വിതരണം ചെയ്യാനുണ്ട്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ തുക വിള ഇൻഷ്വറൻസിൽ ലഭിക്കാനുള്ളതും മലപ്പുറത്താണ്. വയനാട് - 3.13 കോടി, എറണാകുളം 2.25 കോടി, പത്തനംതിട്ട - 1.27 കോടി, ഇടുക്കി - 1.12 കോടി എന്നിങ്ങനെയാണ് കൂടുതൽ തുക നൽകാനുള്ള മറ്റ് ജില്ലകൾ.
നേരത്തെ നാമമാത്രമായിരുന്ന വിള ഇൻഷ്വറൻസ് തുക 2017ൽ സർക്കാർ വർദ്ധിപ്പിച്ചത് കർഷകർക്ക് വലിയ സഹായമായിരുന്നു. തുടക്കത്തിൽ ഇൻഷ്വറൻസ് തുക വേഗത്തിൽ ലഭ്യമാവുകയും ചെയ്തിരുന്നു. പ്രധാനപ്പെട്ട 27 കാർഷിക വിളകൾക്കാണ് സഹായം. തെങ്ങ്, വാഴ, റബർ, കുരുമുളക്, കമുക്, ഏലം, കശുമാവ്, കൈതച്ചക്ക, കാപ്പി, ഇഞ്ചി, തേയില, കപ്പ, മഞ്ഞൾ, കൊക്കോ, നിലക്കടല, എള്ള്, പച്ചക്കറി, ജാതി, ഗ്രാമ്പു, വെറ്റില, പയർവർഗ്ഗങ്ങൾ, കിഴങ്ങ് വർഗ്ഗങ്ങൾ, കരിമ്പ്, പുകയില, നെല്ല്, മാവ്, ചെറു ധാന്യങ്ങൾ എന്നിവയാണിത്.

നെൽക്കർഷകർക്ക് വലിയ ആശ്വാസം

നേരത്തെ നാമമാത്രമായ വിളകൾക്കായിരുന്നു ഇൻഷ്വറൻസുണ്ടായിരുന്നത്.

ഓരോ വർഷവും സർക്കാർ നിശ്ചയിക്കുന്ന പ്രീമിയം തുക അടച്ചാണ് പദ്ധതിയിൽ ചേരുന്നത്. സ്വന്തമായോ പാട്ടത്തിനോ കൃഷിയിറക്കുന്നവർക്കും പദ്ധതിയിൽ അംഗമാകാം. വിളകൾക്കുണ്ടാവുന്ന പൂർണ്ണ നഷ്ടത്തിനായിരുന്നു നഷ്ടപരിഹാരമെങ്കിൽ നെൽക്കൃഷിക്ക് 50 ശതമാനത്തിലധികം നഷ്ടമുണ്ടായാലും പൂർണ്ണ നഷ്ടമായി കണക്കാക്കാമെന്ന ഉത്തരവ് കൂടി ഇറങ്ങിയതോടെ കൂടുതൽ കർഷകർ പദ്ധതിയിൽ അംഗങ്ങളായി. നെല്ല് 45 ദിവസത്തിനകത്തുള്ള വിളകൾക്ക് ഹെക്ടറിന് 15,000 രൂപയും ഇതിന് മുകളിലുള്ള വിളകൾക്ക് ഹെക്ടറിന് 35,000 രൂപയുമാണ് നഷ്ടപരിഹാരം ലഭിക്കുക. ജില്ലയിൽ തുടർച്ചയായ പ്രളയങ്ങളിൽ നെൽകൃഷിക്ക് വലിയ നാശനഷ്ടം നേരിട്ടിട്ടുണ്ട്.

വിള നഷ്ടപരിഹാരം
തെങ്ങ് - 2,000 രൂപ
കമുക് - 200
റബ്ബർ - 1,000
വാഴ - 150 (കുലയ്ക്കാത്തത്)
300 (കുലച്ചതിന് )
മരച്ചീനി( ഹെക്റിന്)​ - 10,000
പച്ചക്കറി (ഹെക്ടർ )​ - 25,00 (പന്തലില്ലാത്തവയ്ക്ക് )
40,000 (പന്തലുള്ളവയ്ക്ക്)

സർക്കാർ ഫണ്ട് ലഭിക്കുന്ന മുറയ്ക്ക് വിള ഇൻഷ്വറൻസ് തുക കർഷകർക്ക് ലഭ്യമാക്കുന്നുണ്ട്. കഴിഞ്ഞ വർഷത്തെ അപേക്ഷകൾ തീർപ്പാക്കുകയാണിപ്പോൾ. മറ്റ് ജില്ലകളിലും കുടിശ്ശികയുണ്ട്.

ജില്ലാ പ്രിൻപ്പൽ കൃഷി ഓഫീസർ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: OBIT, MALAPPURAM, AGRICULTURE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.