പെരിന്തൽമണ്ണ: ഗവ. ജില്ലാ ആശുപത്രിയിൽ അറ്റകുറ്റപ്പണിക്ക് ആഴ്ചകളായി അടച്ചിട്ട ജനറൽ വാർഡിലെ ശൗചാലയം ദിവസങ്ങളായി തുറക്കാത്തത് രോഗികളെയും കൂട്ടിരിപ്പുകാരെയും ദുരിതത്തിലാക്കുന്നു. ജനറൽ വിഭാഗത്തിലെ സ്ത്രീപുരുഷ വാർഡുകളിലെ ശൗചാലയമാണ് ആറുദിവസങ്ങളായി അടച്ചിട്ടിരിക്കുന്നത്. വാർഡിലെ കിടപ്പുരോഗികളെ വീൽചെയറിലാക്കി മറ്റ് വാർഡുകളിലെ ശൗചാലയങ്ങളിലെത്തിച്ചാണ് പ്രാഥമിക കർമ്മങ്ങൾ സാദ്ധ്യമാക്കുന്നത്. ബദൽ സൗകര്യങ്ങൾ ഏർപ്പെടുത്താനാവാത്തതാണ് രോഗികളെ ദുരിതത്തിലാക്കിയത്. മറ്റ് വാർഡുകളിലെ ശൗചാലയങ്ങളിൽ ഒഴിവുള്ള സമയം നോക്കിവേണം ചെല്ലാൻ.
ജനറൽ വാർഡിലെ ശൗചാലയങ്ങളുടെ സീവേജ് സംവിധാനം അടഞ്ഞതാണ് അടിയന്തര അറ്റകുറ്റപ്പണിക്കിടയാക്കിയത്. തുടർന്ന് മലിനജലം പുറത്തേക്കൊഴുകുന്ന സ്ഥിതിയുണ്ടായി. ദിവസങ്ങളായിട്ടും അറ്റകുറ്റപ്പണി തീർന്നിട്ടില്ല.
അതേസമയം, അറ്റകുറ്റപ്പണികൾ പുരോഗമിക്കുകയാണെന്നും ഉടൻതന്നെ ശൗചാലയം തുറക്കുമെന്നും ആശുപത്രി സൂപ്രണ്ട് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |