വണ്ടൂർ: പരിധിയിൽ കവിഞ്ഞ ജനങ്ങൾ കളി കാണാനെത്തിയതാണ് കാളികാവ് പൂങ്ങോട് സെവൻസ് മൈതതാനത്തെ ഗാലറി ദുരന്തത്തിന് കാരണമായത്. അയ്യായിരം പേർക്കിരിക്കാവുന്ന ഗാലറിയിൽ പതിനായിരത്തോളം പേരാണ് ഇരുന്നിരുന്നത്.
തലേ ദിവസമുണ്ടായ ശക്തമായ മഴയിൽ ഗാലറിയുടെ തൂണുകൾ ബലം കുറഞ്ഞതും മണ്ണിൽ താഴ്ന്നു പോയതും അപകടത്തിന് കാരണമായി. 150ലേറെ പേർക്ക് പരിക്കേറ്റതിനെ തുടർന്ന് സംഘാടകർക്കെതിരെ കാളികാവ് പൊലീസ് കേസെടുത്തു.
കളി തുടങ്ങാൻ മിനുട്ടുകൾ ബാക്കിയുള്ളപ്പോഴാണ് 75 മീറ്ററോളം നീളത്തിലുള്ള കിഴക്കു ഭാഗത്തെ ഗാലറി തകർന്നത്. വണ്ടൂർ ,മഞ്ചേരി ,പെരിന്തൽമണ്ണ എന്നിവിടങ്ങളിലെ ആശുപത്രികളിലാണ് പരിക്കേറ്റവരെ പ്രവേശിപ്പിച്ചിരുന്നത്.
ലക്ഷങ്ങൾ വിലയുള്ള ലൈറ്റുകൾ,കാമറകൾ,ചെയറുകൾ,ഓഫീസിലെ ഇലക്ട്രോണിക്സ് ഉപകരണങ്ങൾ, വിജയികൾക്ക് നൽകാനുള്ള ട്രോഫികൾ തുടങ്ങി എല്ലാം അടിച്ചു തകർത്തു. പൊലീസിനെതിരെയും കമ്മിറ്റി ഭാരവാഹികൾക്കെതിരെയും ആക്രമണമുണ്ടായി. അപകടത്തിൽ പെട്ട 16 പേർ മഞ്ചേരി മെഡിക്കൽ കോളേജിലും പെരിന്തൽമണ്ണ അൽ ശിഫയിൽ ഒരാളും, വണ്ടൂർ നിംസ് ഹോസ്പിറ്റലിൽ രണ്ടു പേരുമാണ് അപകടത്തെ തുടർന്ന് ചികിത്സയിലുള്ളത്. മറ്റുള്ളവരെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിട്ടയക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |