മലപ്പുറം: പാവങ്ങളെ ദ്രോഹിച്ച് സ്വന്തം അജണ്ട നടപ്പാക്കാനുള്ള ധിക്കാര നിലപാടാണ് സിൽവർ ലൈൻ വിഷയത്തിൽ പിണറായി വിജയൻ സ്വീകരിക്കുന്നതെന്ന് ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് എ.എൻ.രാധാകൃഷ്ണൻ പറഞ്ഞു.
കെ.റെയിൽ വിരുദ്ധ പ്രക്ഷോഭം കേരളത്തിലെ കമ്യൂണിസ്റ്റ് ഭരണത്തിന് അന്ത്യം കുറിക്കുന്ന മറ്റൊരു നന്ദിഗ്രാമാകും. സിൽവർ ലൈൻ പദ്ധതിക്ക് കേന്ദ്ര സർക്കാരിൽ നിന്നും ചില്ലിക്കാശ് കിട്ടില്ലെന്നും ഈ പദ്ധതി നടപ്പിലാക്കാൻ ശ്രമിക്കുക വഴി കമ്യൂണിസ്റ്റ് പാർട്ടി മാർക്സിസ്റ്റ് എന്നുള്ളത് കമ്യൂണിസ്റ്റ് പാർട്ടി ഓഫ് കമ്മീഷൻ ആയി മാറിയതായും അദ്ദേഹം പറഞ്ഞു. കെ.റെയിൽ വിരുദ്ധ ജനകീയ കൺവൻഷൻ മലപ്പുറത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബി ജെ.പി ജില്ലാ പ്രസിഡന്റ് രവി തേലത്ത് അധ്യക്ഷത വഹിച്ചു. ബി.ജെ.പി ജില്ലാ പ്രഭാരിയും സംസ്ഥാന കമ്മറ്റി അംഗവുമായ സജി ശങ്കർ, സംസ്ഥാന കമ്മറ്റി അംഗങ്ങളായ കെ.ജനചന്ദ്രൻ, കെ.നാരായണൻ, എൻ.ശ്രീപ്രകാശ്, കെ.രാമചന്ദ്രൻ, കെ.കെ.സരേന്ദ്രൻ, മേഖലാ പ്രസിഡന്റ് വി.ഉണ്ണികൃഷ്ണൻ, ജന.സെക്രട്ടറി എം.പ്രേമൻ, സെക്രട്ടറി സുധീഷ് മേലോത്ത്പറമ്പ്, ബി ജെ.പി ജില്ലാ ജനറൽ സെക്രട്ടറിമാരായ പി.ആർ.രശ്മിൽ നാഥ്, ബി.രതീഷ് എന്നിവർ പ്രസംഗിച്ചു. കെ.റെയിൽ വിരുദ്ധ സമരസമിതി ചെയർമാനായി കള്ളിയത്ത് സത്താർ ഹാജിയെ യോഗം തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |