നിലമ്പൂർ: നഗരത്തോട് ചേർന്ന കോവിലകത്ത് മുറി അഞ്ചുമുറിയിൽ നാരായണ രാജയുടെ പറമ്പിലെ വാഴക്കൃഷിയും വീടിനോട് ചേർന്നുള്ള മതിലും കാട്ടാനക്കൂട്ടം നശിപ്പിച്ചു. ചൊവാഴ്ച പുലർച്ചെ മൂന്നോടെ പറമ്പിൽ നിന്നും ഒച്ച കേട്ട് ജനാല വഴി നോക്കിയപ്പോൾ കാട്ടാനക്കൂട്ടത്തെ കണ്ടു. പ്രായമായ രണ്ടുപേരേ വീട്ടിലുണ്ടായിരുന്നുള്ളൂ. ഇവർ പുറത്തിറങ്ങിയില്ല. ഞായറാഴ്ചയും കാട്ടാനക്കൂട്ടമെത്തി പറമ്പിലെ പ്ലാവിൽ നിന്നും ചക്ക പറിച്ച് തിന്നിരുന്നു.
നഗരസഭ വൈസ് ചെയർപേഴ്സൺ അരുമ ജയകൃഷ്ണൻ, നഗരസഭ കൗൺസിലർ റഹ്മത്തുള്ള എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം നിലമ്പൂർ നോർത്ത് ഡി.എഫ്.ഒയെ കണ്ട് ചർച്ച നടത്തി. വനം ദ്രുത പ്രതികരണ സേനയുടെ സഹായത്തോടെ പ്രദേശത്ത് രാത്രികാല പട്രോളിംഗ് ഏർപ്പെടുത്താമെന്ന് ഡി.എഫ്.ഒ അശ്വനി കുമാർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |