താനൂർ: ബ്ലോക്ക് പഞ്ചായത്തിന് 2022-23 വർഷത്തേക്ക് 3.36 ലക്ഷത്തിന്റെ മിച്ച ബഡ്ജറ്റ്. 8.49 കോടി രൂപ വരവും 8.45 കോടി രൂപ ചെലവും പ്രതീക്ഷിക്കുന്ന ബഡ്ജറ്റ് വൈസ് പ്രസിഡന്റ് പി.സി. അഷ്റഫ് അവതരിപ്പിച്ചു.
ജനറൽ വിഭാഗത്തിൽ 3.49കോടിയും പട്ടികജാതി വിഭാഗത്തിൽ 57 ലക്ഷവും മെയിന്റനൻസ് ഗ്രാന്റിൽ 2.12 കോടിയും ജനറൽ പർപ്പസ് ഫണ്ടിൽ 63 ലക്ഷവുമാണ് നീക്കിവച്ചിട്ടുള്ളത്.
ബ്ലോക്ക് പഞ്ചായത്തിലെ 16 വാർഡുകളിലും ഒരു ഗുണഭോക്താവിനു വീതം വീട് നിർമ്മാണത്തിന് ഭൂമി സംഘടിപ്പിക്കും. സ്ത്രീകൾക്കായി ലേഡീസ് ഫിറ്റ്നസ് സെന്റർ, ഓപ്പൺ ജിം, മാനസിക വെല്ലുവിളി നേരിടുന്നവർക്ക് മെന്റൽ റിഹാബിലിറ്റേഷൻ സെന്റർ, മത്സരപരീക്ഷയ്ക്ക് വിദ്യാർത്ഥികളെ തയ്യാറാക്കാൻ ഓറിയന്റേഷൻ പ്രോഗ്രാം, സ്‌പോർട്സ് അക്കാദമി ഡിജിറ്റൽ ലൈബ്രറി എന്നീ പദ്ധതികളും ആവിഷ്കരിച്ചിട്ടുണ്ട്.
കൃഷി അനുബന്ധ മേഖലയ്ക്ക് 42.87 ലക്ഷവും മൃഗസംരക്ഷണത്തിനും ക്ഷീര വികസനത്തിനുമായി 41 ലക്ഷവും വകയിരുത്തി. യുവജനക്ഷേമത്തിന് 20 ലക്ഷവും ശുചിത്വ പരിപാലനത്തിന് 84.51 ലക്ഷവും ലൈഫ് -പി.എം.എ.വൈ പദ്ധതികൾക്ക് 69.89 ലക്ഷവും വൃദ്ധക്ഷേമത്തിനും മാനസിക വെല്ലുവിളി നേരിടുന്നവർക്കുമായി 34 ലക്ഷവും വകയിരുത്തി. റോഡ് വികസനത്തിനും കെട്ടിട നിർമ്മാണത്തിനുമായി 49.89 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |