പെരിന്തൽമണ്ണ: നാലാം പൂര ദിവസമായ ഇന്ന് അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രത്തിൽ പൂരം മുളയിടൽ ചടങ്ങ് വൈകിട്ട് ഏഴിന് നടക്കും. ശ്രീകോവിലിന് മുന്നിലെ മുഖമണ്ഡപത്തിൽ 18 മൺചട്ടികളിലായി നവധാന്യങ്ങൾ മുളപ്പിക്കാൻ വയ്ക്കുന്ന ചടങ്ങാണിത്. അവസാന കളംപാട്ടിന് ശേഷം ഭഗവതിയെ പള്ളിക്കുറുപ്പിനായി പട്ടുമെത്ത, തലയിണ, വെൺചാമരം, ആലവട്ടം എന്നീ അലങ്കാരമൊരുക്കി ഈ മുഖമണ്ഡപത്തിലേക്കാണ് ആനയിക്കുന്നത്. ഇന്നലെ വൈകിട്ട് ഏഴിന് ഭഗവതിക്ക് വടക്കേ നടയിലും ശിവന് കിഴക്കേ നടയിലും ഉത്സവ കൊടിയേറ്റം നടന്നു. ഇന്നുരാവിലെ ഏഴിന് ചീരട്ടമണ്ണ ശ്രീപാദം കൈകൊട്ടിക്കളി സംഘത്തിന്റെ തിരുവാതിരക്കളിയോടെ ചടങ്ങുകൾ ആരംഭിക്കും. 7.30 നൃത്തനൃത്യങ്ങൾ. പന്തീരടിപ്പൂജയ്ക്ക് ശേഷം ഏഴാമത്തെ ആറാട്ടിന് കൊട്ടിയിറങ്ങും. പതിവ് ചടങ്ങുകൾക്ക് ശേഷം വൈകിട്ട് മൂന്നുമുതൽ ചാക്യാർകൂത്ത്, ഓട്ടൻതുള്ളൽ, നാഗസ്വരം, പാഠകം. 6.30ന് പ്രശസ്ത പുല്ലാങ്കുഴൽ വിദ്വാൻ തിരുവനന്തപുരം ഡോ. പത്മേഷ് പരശുരാമന്റെ കച്ചേരി. പൂരം മുളയിടലിന് ശേഷം തായമ്പക, കേളി. കൊമ്പ് പറ്റ് . 9.30 ന് എട്ടാമത്തെ ആറാട്ടിനായി കൊട്ടിയിറങ്ങും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |