മലപ്പുറം: സ്‌കൂൾ വിദ്യാർത്ഥികൾക്കുള്ള ഉച്ചഭക്ഷണ വിതരണം 23 ദിവസമാക്കി വെട്ടിക്കുറച്ച നടപടിയിൽ കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്‌മാസ്റ്റേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. മാർച്ചിൽ സ്‌കൂൾ വിദ്യാർത്ഥികൾക്കായി ഉച്ചഭക്ഷണ വിതരണം നടത്തിയത് 25 പ്രവൃത്തി ദിനങ്ങൾ കണക്കാക്കിയാണ്. 2016ൽ നിശ്ചയിച്ച നിരക്കിലാണ് ഇപ്പോഴും പാചക ചെലവിനള്ള തുക ലഭിക്കുന്നത്. അതുകൊണ്ട് വലിയ സാമ്പത്തിക ബാധ്യതയിലാണ് ഈ പദ്ധതി നടത്തിക്കൊണ്ടു പോകുന്നത്. ഉച്ചഭക്ഷണ വിതരണം നടത്തിയ ദിവസങ്ങളിൽ പോലും വിതരണ ചെലവ് നൽകാത്തത് പ്രതിഷേധാർഹമാണ്. രണ്ടു ദിവസത്തെ പാചക കൂലി തൊഴിലാളികൾക്ക് നഷ്ടപ്പെടുന്ന അവസ്ഥയാണ് ഇതുമൂലം ഉണ്ടാവുന്നത്.
എൽ.എസ്.എസ്, യു.എസ്.എസ് പരീക്ഷകളുടെ വിജ്ഞാപനം ഉടൻ പുറപ്പെടുവിക്കണമെന്നും അർഹരായ മുഴുവൻ പ്രധാനാദ്ധ്യാപകർക്കും ടി.എ ലഭ്യമാക്കുന്നതിനു വേണ്ട നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. സംസ്ഥാന ജോ. സെക്രട്ടറി ഉമ്മർ പാലഞ്ചേരി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ അബ്ദുൽ ലത്തീഫ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി വി. യൂസഫ് സിദ്ധീഖ്, പി. സെയ്തലവി, പി.എം ജലീൽ, കെ. ദാമോധരൻ, പി. അബ്ദുറഹിമാൻ, സജിത്ത് തുടങ്ങിയവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |