മലപ്പുറം: ഭക്ഷ്യസുരക്ഷാ രംഗത്ത് ഇപ്പോൾ നടക്കുന്ന പരിശോധന പ്രഹസനമാണെന്നും ഭക്ഷ്യവിഷബാധയുടെ പേരിൽ ആരെങ്കിലും മരണപ്പെട്ടതിന് ശേഷം നടക്കുന്ന പരിശോധന ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ മാത്രമാണെന്നും അന്റി കറപ്ക്ഷൻ ആൻഡ് ഹ്യൂമൺ റൈറ്റ്സ് പ്രൊട്ടക്ഷൻ ഫോറം ജില്ലാ കമ്മിറ്റി. ഭക്ഷ്യവസ്തുക്കളിൽ ഏറ്റവും കൂടുതൽ വിഷാംശവും മായവും ചേർക്കുന്ന മത്സ്യ വിപണിയിലും വെളിച്ചെണ്ണ ഉത്പാദന കേന്ദ്രങ്ങളിലും കറിമസാലകളടക്കമുള്ള ഭക്ഷ്യവസ്തു വിതരണമാർക്കറ്റുകളിലും വൻകിട സ്ഥാപനങ്ങളിലും സമയബന്ധിതമായി പരിശോധന നടത്താൻ ഭക്ഷ്യവകുപ്പ് ഉദ്യോഗസ്ഥർ തയ്യാറാകണം. ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥരുടെ വീഴ്ചയാണ് ഭക്ഷ്യവിഷബാധയേറ്റ് കാസർഗോഡ് വിദ്യാർത്ഥി മരണപ്പെടാനിടയാക്കിയത്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനും ജനങ്ങൾക്ക് ഗുണമേൻമയുള്ള ഭക്ഷ്യവസ്തുക്കൾ ലഭ്യമാക്കാനും സർക്കാറിന്റെ ഭാഗത്ത് നിന്ന് നടപടി സ്വീകരിക്കണമെന്നും ഫോറം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് മഠത്തിൽ രവി അദ്ധ്യക്ഷനായി. ജില്ലാ ഭാരവാഹികളായ സുഭാഷ് പടിഞ്ഞാറ്റുമുറി, ഷറഫുദ്ദീൻ കോട്ടക്കൽ, പ്രസാദ് പടിഞ്ഞാക്കര, നളിനി തവനൂർ, നാസർ പറമ്പാടൻ, രാജീവ് ഇരുമ്പുഴി എന്നിവർ പ്രസംഗിച്ചു,
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |