മലപ്പുറം: രാമപുരം പാതിരമണ്ണയിലെ സമസ്തയുടെ നിയന്ത്രണത്തിലുള്ള മദ്രസയിൽ നടന്ന ചടങ്ങിൽ ഉപഹാരം സ്വീകരിക്കാൻ വേദിയിലേക്ക് വന്ന വിദ്യാർത്ഥിനിയെ അപമാനിച്ചത് നീതികരിക്കാൻ കഴിയില്ലെന്നും സംഭവത്തിൽ സമസ്താ നേതൃത്വം മറുപടി പറയണമെന്നും എ.ഐ.വൈ.എഫ്.
സ്ത്രീകൾ പൊതു സമൂഹത്തിൽ നിന്ന് മാറ്റി നിറുത്തപ്പെടേണ്ടവരാണ് എന്നു പറയുന്നതിലൂടെ എന്ത് സന്ദേശമാണ് പരിഷ്‌കൃത സമൂഹത്തിന് സമസ്ത നൽകാൻ ഉദ്ദേശിക്കുന്നത്. ഇക്കാലത്ത് മത പൗരോഹിത്യത്തിന്റെ ഇത്തരം പിന്തിരിപ്പൻ സമീപനങ്ങളെ പൊതുസമൂഹം അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയണമെന്നും അത്തരക്കാരെ തിരുത്താൻ മുസ്ലിം സമൂഹം മുന്നോട്ട് വരണമെന്നും എ.ഐ.വൈ.എഫ് ജില്ലാ സെക്രട്ടറി അഡ്വ. ഷഫീർ കിഴിശ്ശേരി, പ്രസിഡന്റ് സി.പി നിസാർ എന്നിവർ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |