SignIn
Kerala Kaumudi Online
Wednesday, 24 April 2024 2.28 AM IST

തക്കാളി വില റോക്കറ്റിലേറി, ഉള്ളിയിൽ ആശ്വാസം

malappuram

മലപ്പുറം: തക്കാളിയോടും പയർവർഗങ്ങളോടും അടുക്കളക്കിപ്പോൾ വലിയ അടുപ്പമില്ല. ജില്ലയിൽ മഴ കനത്തതോടെ പച്ചക്കറി ഉത്പന്നങ്ങൾക്ക് വില കുതിച്ചുകയറി. ഇതോടെ മലയാളിയുടെ അടുക്കളയിൽ വില കൂടിയ പച്ചക്കറി സാധനങ്ങളുടെ അളവും കുറഞ്ഞു. കഴിഞ്ഞ മാസം 45 രൂപയുണ്ടായിരുന്ന തക്കാളി വില 100നോട് അടുത്തു. നേന്ത്രൻ തൊട്ട് പഴവർഗ്ഗങ്ങളിൽ ഉൾപ്പെട്ട മിക്കതിനും തീ വിലയാണ്. ജില്ലയിൽ ലഭിക്കുന്ന പച്ചക്കറി ഉത്പ്പന്നങ്ങളിൽ അധികവും മറുനാടനായതാണ് പ്രധാന വെല്ലുവിളി. കേരളത്തിലേക്ക് പച്ചക്കറിയെത്തിക്കുന്ന തമിഴ്‌നാട്ടിലും മറ്റു സംസ്ഥാനങ്ങളിലും ന്യൂനമർദം കാരണം മഴ ശക്തിയാർജിച്ചതോടെ കൃഷിയിടങ്ങൾ പലതും നശിച്ചു. കേരളത്തിലേക്ക് എത്തുന്ന പച്ചക്കറി ലോഡുകളുടെ എണ്ണവും കുറഞ്ഞു. എന്നാൽ ചില പച്ചക്കറി ഉത്പന്നങ്ങളെ ഇത് ബാധിച്ചിട്ടില്ലെന്നതാണ് സാധാരണക്കാർക്ക് ആശ്വാസം നൽകുന്ന കാര്യം. ചെറിയ ഉള്ളിയുടേയും വലിയ ഉള്ളിയുടേയും വില ആശ്വാസം നൽകുന്നതാണ്.

ഇന്ധന വിലയും തിരിച്ചടിയായി

ഡീസലിന് വില കൂടിയതോടെ ലോഡ് കൊണ്ടുവരുന്ന വാഹനയുടമകൾക്കും സാമ്പത്തികമായി പിടിച്ചുനിൽക്കാൻ പറ്റാത്ത സ്ഥിതിയാണ്. വാഹനങ്ങളുടെ യാത്രാ ചെലവെങ്കിലും പോക്കറ്റിലാക്കണമെങ്കിൽ വില വർദ്ധിപ്പിക്കാതെ രക്ഷയുമില്ല. എന്നാൽ ഇന്ധന ചെലവും മഴയും സാധാരണക്കാരന്റെ അടുക്കളയെ ചൂഷണം ചെയ്യുകയാണ്. ഇതിനെല്ലാം പുറമെ പാചക വാതക വില വർദ്ധിച്ചതും കുടുംബ ബഡ്ജറ്റിനെ താളം തെറ്റിക്കുന്നതിന് കാരണമായി.

വെള്ളരിയോടും മത്തനോടുമാണ് പ്രിയം

തക്കാളിക്കും പയറിനും റോക്കറ്റ് വേഗത്തിൽ വില ഉയരുമ്പോൾ മാർക്കറ്റിലിപ്പോൾ വെള്ളരിക്കും മത്തനും കുമ്പളത്തിനുമെല്ലാം ആവശ്യക്കാരേറെയാണ്. വെള്ളരിയും മത്തനുമെല്ലാം മറുനാടനൊപ്പം കേരളത്തിൽ ഉത്പാദിപ്പിക്കുന്നവയും മാർക്കറ്റിൽ ലഭ്യമാണ്. നാടൻ വെള്ളരിയ്ക്ക് മൊത്തവില 12 രൂപയും ചില്ലറ വില 16 രൂപയുമാണ്. മറുനാടന് മൊത്തവില 10 രൂപയും ചില്ലറ വില 15 രൂപയുമാണ്. മത്തനും കുമ്പളവുമെല്ലാം ഇത്തരത്തിൽ വില കുറഞ്ഞവയുടെ പട്ടികയിൽ പെടും.

വില കൂടിയവ

തക്കാളി 96 രൂപ

പയർ 80 രൂപ

നേന്ത്രൻ 52 രൂപ

ബീൻസ് 80 രൂപ

ഇഞ്ചി 52 രൂപ

വില കുറഞ്ഞവ

വെള്ളരി 16 രൂപ

കുമ്പളം 12 രൂപ

മത്തൻ 15 രൂപ

സവാള 18 രൂപ

ചെറിയ ഉള്ളി 38 രൂപ

നോമ്പ് കഴിഞ്ഞ് ആദ്യത്തെ 10 ദിവസം മാർക്കറ്റിൽ തിരക്ക് കുറവായിരുന്നു. ഇപ്പോൾ സജീവമായിട്ടുണ്ട്. എന്നാൽ വില കൂടിയ ഇനങ്ങൾ വാങ്ങിക്കുന്നതിന്റെ അളവ് കുറഞ്ഞു. കഴിഞ്ഞ പ്രാവശ്യത്തെ പോലെ എല്ലാത്തിനും ഒരുമിച്ച് വില കൂടാത്തതാണ് ആശ്വാസം.

ജി.ആർ അനിൽ

വി.എഫ്.പി.സി.കെ

മലപ്പുറം ജില്ലാ മാനേജർ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, MALAPPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.