തേഞ്ഞിപ്പലം: കാലിക്കറ്റ് യൂണിവേഴ്സിറ്റി സ്റ്റാഫ് ഓർഗനൈസേഷൻ സംഘടിപ്പിച്ച യാത്രഅയപ്പ് സമ്മേളനം കെ.പി.സി.സി മുൻ പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ സർവകലാശാലകളുടെ സ്വയം ഭരണം അട്ടിമറിച്ച് പാർട്ടി ഓഫീസുകളാക്കി മാറ്റുവാനാണ് രണ്ടാം പിണറായി സർക്കാരിന്റെ ശ്രമമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ അഭിപ്രായപ്പെട്ടു.
സർവകലാശാലകളിലെ സ്റ്റാറ്റിയൂട്ടറി ഓഫീസർമാരായ റജിസ്ട്രാർ, കൺട്രോളർ, ഫിനാൻസ് ഓഫീസർ തുടങ്ങിയ തസ്തികകൾ ഓർഡിനൻസ് വഴി കരാർ നിയമനങ്ങളാക്കി. ഇവർക്ക് സർവകലാശാലകളോട് യാതൊരു പ്രതിബദ്ധതയും ഉണ്ടാവില്ല. ഇതെല്ലാം സർവകലാശാലകളുടെ പ്രവർത്തനത്തെയും ഗുണനിലവാരത്തേയും ബാധിച്ചതായും മുല്ലപ്പള്ളി പറഞ്ഞു.
സ്റ്റാഫ് ഓർഗനൈസേഷൻ മുൻ പ്രസിഡന്റ് വി.ജി. ജയപ്രകാശൻ, ഡെപ്യൂട്ടി റജിസ്ട്രാർ കെ.പി. കൃഷ്ണപ്രസാദ്, അസി. ലൈബ്രേറിയൻ സി.കെ മീന, പി. കരുണാകരൻ തുടങ്ങിയവരാണ് 31ന് സർവീസിൽ നിന്ന് വിരമിക്കുന്നവർ.
പുതുതായി സംഘടന അംഗത്വമെടുത്ത ജീവനക്കാരെ ചടങ്ങിൽ അനുമോദിച്ചു. സ്റ്റാഫ് ഓർഗനൈസേഷൻ പ്രസിഡന്റ് കെ.എഫ് മനോജ് അദ്ധ്യക്ഷത വഹിച്ചു. കെ.ഒ സ്വപ്ന, ഫെഡറേഷൻ പ്രസിഡന്റ് കെ. പ്രവീൺ കുമാർ, ആർ.എസ് പണിക്കർ, ടി.പി. ദാമോദരൻ, അജിത് കുമാർ സി.ടി, പ്രവീൺ.കെ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |