നിലമ്പൂർ: മുക്കട്ടയിലെ ഷാബാ ഷെരീഫ് വധവുമായി ബന്ധപ്പെട്ട് ഒരാൾ കൂടി നിലമ്പൂർ പൊലീസിന്റെ പിടിയിലായി. വണ്ടൂരിലെ വർക്ക് ഷോപ്പ് ജീവനക്കാരൻ ആശുപത്രിക്കു സമീപം താമസിക്കുന്ന കാപ്പിൽ മിഥുനാണ് അറസ്റ്റിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ആറായി.
പിടികിട്ടാനുള്ള പ്രതികളിലൊരാളായ വാണിയമ്പലം സ്വദേശി ഷഫീഖിനെ ഒളിവിൽ പോകാൻ സഹായിച്ചതിനാണ് ഇയാൾ അറസ്റ്റിലായത്. കഞ്ചാവ് വിൽപ്പന കേസിൽ മുൻപ് ശിക്ഷയനുഭവിച്ചയാളാണ് ഷഫീഖ്. കേസിൽ പ്രധാന പ്രതി അറസ്റ്റിലായതോടെ ഒളിവിൽ പോകാനായി ഏറണാകുളത്തുനിന്നും പാണ്ടിക്കാടെത്തിയ ഷഫീഖ് പാലക്കാട് മറ്റു പേരുടെ കൂടെ കൂടാനായി ഇപ്പോൾ പിടിയിലായ മിഥുന്റെ സഹായം തേടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
മേയ് 12ന് രാത്രി വണ്ടൂർ സ്വദേശിയുടെ ഓട്ടോയിൽ പാണ്ടിക്കാടെത്തി ഷഫീഖിനെ മണ്ണാർക്കാട് എത്തിക്കുകയും സാമ്പത്തിക സഹായം നൽകുകയും ചെയ്തു. സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്ന് അഞ്ച് ലക്ഷം രൂപ വായ്പയെടുക്കാനും ഷഫീഖിനെ മിഥുൻ സഹായിച്ചിരുന്നു. പ്രതികളെ ഒളിവിൽ കഴിയാൻ സഹായിക്കുന്നവരെയും സാമ്പത്തിക സഹായം ചെയ്യുന്നവരെയും പൊലീസ് നിരീക്ഷിച്ച് വരികയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |