പെരിന്തൽമണ്ണ: നഗരസഭയിൽ അമൃത് 2.0 പദ്ധതിയിൽ ഉൾപ്പെടുത്തി മുഴുവൻ വീടുകളിലും കുടിവെള്ളമെത്തിക്കുന്നതിന്റെ ഭാഗമായി 10 കോടി ചെലവിടും. 3000 ഹൗസ് കണക്‌ഷനുകളുംഅനുബന്ധ വിതരണ ശൃംഖല, കുളിർമല, പാതായ്ക്കര ജലസംഭരണികളിൽ നിന്നും വെള്ളമെത്തിക്കുന്ന പ്രധാന പൈപ്പ് ലൈനുകൾ, കോഴിക്കോട് പാലക്കാട് ബൈപാസ് റോഡിൽ ഉൾപ്പെടെയുള്ള പൈപ്പ് ലൈനുകളുടെ വിപുലീകരണം എന്നിവയ്ക്കാണ് തുക ചെലവിടുക.
പദ്ധതിക്ക് ആകെ ചെലവാകുന്ന തുകയിൽ 5.161 കോടികേന്ദ്ര വിഹിതവും 3.871 കോടിസംസ്ഥാന വിഹിതവും 1.29 കോടി നഗരസഭാ വിഹിതവുമാണ്. 2025 ഓടു കൂടി പദ്ധതി നടപ്പാക്കുമ്പോൾ നഗരസഭയിൽ മുഴുവൻ വീടുകളിലും കുടിവെള്ളമെത്തിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ചെയർമാൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |