വണ്ടൂർ: വിൽപ്പനക്കായി സൂക്ഷിച്ച പത്ത് പൊതി കഞ്ചാവുമായി നിലമ്പൂർ പുള്ളിപ്പാടം ഓടയിക്കൽ സ്വദേശി വാഴയിൽ ഷൗക്കത്തലി(49) എക്‌സൈസിന്റെ പിടിയിലായി. കഞ്ചാവു കേസിൽ ഇയാൾ എഴാമത്തെ തവണയാണ് പിടിയിലാകുന്നത്. കാളികാവ് റേഞ്ച് എക്‌സൈസ് ഇൻസ്‌പെക്ടർ എം.ഒ വിനോദിന്റെ നേതൃത്വത്തിൽ മേഖലയിൽ പരിശോധന ശക്തമാണ്. പഴയ കേസിലെ പ്രതികളേയടക്കം എക്‌സൈസ് നിരീക്ഷിച്ചു വരികയാണ്. ഇതിന്റെ ഭാഗമായാണ് കൂലിപ്പണിക്കാരനായ പ്രതിയേ മമ്പാട് ഓടായിക്കൽ അങ്കണവാടിക്ക് സമീപത്ത് വച്ച് പിടികൂടിയത്. ഇയാളുടെ പേരിൽ നിലമ്പൂർ, കാളികാവ് എക്‌സൈസ് ഓഫീസുകളിലും, നിലമ്പൂർ പൊലീസ് സ്റ്റേഷനിലും കേസുകളുണ്ട്. പിടികൂടുന്ന കഞ്ചാവിന്റെ അളവ് ഒരു കിലോയിൽ താഴെയായതിനാൽ ഇതുവരെ പ്രതിക്ക് കാര്യമായ ശിക്ഷ ലഭിച്ചിട്ടില്ല. എം.ഒ വിനോദിനൊപ്പം സിവിൽ എക്‌സൈസ് ഓഫീസർമാരായ എ.പി ഷബീറലി, വി. മുഹമ്മദ് അഫ്സൽ, കെ.വി. വിപിൻ, കെ. ആബിദ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |