SignIn
Kerala Kaumudi Online
Thursday, 25 April 2024 12.13 PM IST

ദേശീയപാത നിർമ്മാണം: ദുരന്തക്കെണിയായി കിണറുകൾ

well
കക്കാട്‌ ദേശീയപാതയിൽ സർവീസ്‌ റോഡിനരികെ കിണർ തുറസായ നിലയിൽ

തിരൂരങ്ങാടി: ദേശീയ പാത വികസനവുമായി ബന്ധപ്പെട്ട്‌ റോഡരികിലെ കെട്ടിടങ്ങൾ പൊളിക്കുകയും റോഡ് വീതി കൂട്ടുകയും ചെയ്തെങ്കിലും

വില്ലനാകുന്നത് ആൾമറയില്ലാതെ കിടക്കുന്ന നിരവധി കിണറുകൾ. ചേലേമ്പ്ര മുതൽ റോഡാവശ്യത്തിനായി പൊളിച്ചിട്ട സ്ഥലങ്ങളിൽ ഇത്തരം കിണറുകളുണ്ട്. എന്നാൽ വാഹനങ്ങൾക്കും വഴി യാത്രക്കാർക്കും സുരക്ഷയൊരുക്കാതെയുള്ള ദേശീയപാത നിർമ്മാണം അപകടങ്ങൾക്കിടയാക്കുമെന്ന് ആക്ഷേപമുയർന്നിട്ടുണ്ട്. പുതിയ പാതാ സ്ഥലങ്ങളിൽ നിരവധി കിണറുകളാണ് ദുരന്തം മാടി വിളിക്കുന്നത്. കിണറുകളിലെ ആൾമറകൾ ദേശീയപാതാ നിർമ്മാണത്തിനായി പൊളിച്ചിട്ട് മാസങ്ങളായി. നടന്നുപോകുമ്പോൾ ഒന്ന് അടിതെറ്റിയാൽ കിണറിൽ വീണുപോകുമെന്ന സ്ഥിതിയാണ്. വാഹനങ്ങൾക്കും സൈക്കിൾ അടക്കമുള്ളവയ്ക്കും ഇവ ഭീഷണിയാകുന്നു. പലയിടങ്ങളിലും സർവീസ്‌ റോഡുകൾ വന്നതോടെ ഇതിനോട്‌ ചേർന്നാണ് ഈ നിലയിൽ കിണറുകൾ മരണക്കെണിയായി നിൽക്കുന്നത്. ദേശീയ പാതയിൽ നിരവധി വീടുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും പൊളിച്ചു നീക്കിയ സ്ഥലങ്ങളിൽ സർവീസ്‌ റോഡുകൾ നിർമ്മിച്ചിട്ടുണ്ട്. അവിടെയാണ് ആൾ മറപോലും ഇല്ലാതെ ഇത്തരം കിണറുകൾ വില്ലനാകുന്നത്.

ആൾമറയില്ലാതെയുള്ള കിണറുകൾ അപകടങ്ങൾക്കിടയാക്കും. ദേശീയപാതക്ക് ഏറ്റെടുത്ത സ്ഥലങ്ങളിലെ കിണറുകൾക്ക് അടിയന്തരമായി സുരക്ഷയൊരുക്കണം.

- ഇഖ്ബാൽ കല്ലുങ്ങൽ,

തിരൂരങ്ങാടി നഗരസഭാ വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, MALAPPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.