തിരൂർ: തിരൂർ ചമ്രവട്ടം പാതയിൽ തുടർച്ചയായുണ്ടാവുന്ന അപകടങ്ങളും ഇവയിൽപെട്ടുണ്ടാവുന്ന മരണങ്ങളും നാട്ടുകാരെ ആശങ്കയിലാഴ്ത്തുന്നു. മരണത്തിനിരയാവുന്നതിൽ കൂടുതലും നാട്ടുകാരാണ്. വാഹനബാഹുല്യവും അമിതവേഗവുമാണ് അപകടങ്ങൾക്ക് വഴിവയ്ക്കുന്നത്.
കഴിഞ്ഞ ദിവസം ആലത്തിയൂർ ഭാഗത്ത് വച്ച് ലോറിയിടിച്ച് മരിച്ച കൈനിക്കര തളികപ്പറമ്പിൽ ഇബ്രാഹിം ബാദുഷ എന്ന റാഫി മോന്റെ അനുശോചന യോഗത്തിലാണ് നാട്ടുകാർ ആശങ്ക പങ്കുവച്ചത്. ദിനംപ്രതി ദീർഘദൂര ചരക്ക് വാഹനങ്ങൾ അടക്കം ആയിരക്കണക്കിന് വാഹനങ്ങളാണ് ഇതുവഴി കടന്നു പോവുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |