പരപ്പനങ്ങാടി: ഒരിടവേളയ്ക്ക് ശേഷം പരപ്പനങ്ങാടിയിൽ വീണ്ടും കുറുക്കന്റെ ശല്യം. പരപ്പനങ്ങാടി മുനിസിപ്പാലിറ്റി 31ാം ഡിവിഷനിലാണ് ഇത്തവണ കുറുക്കന്റെ ശല്യം രൂക്ഷമായത്. പേയിളകിയ കുറുക്കൻമാർ കടിച്ച്
അഞ്ച് പശുക്കളും ഒരു വളർത്തുനായയും ചത്തിരുന്നു. കുറുക്കന്റെ ശല്യം കാരണം പ്രദേശത്ത് കോഴികളെ വളർത്താൻ പറ്റാത്ത സ്ഥിതിയാണ്. കുറുക്കന്മാരുടെ കടിയേറ്റ് നിരവധി പേർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയും തേടിയിരുന്നു. ആളൊഴിഞ്ഞ ഒരു പറമ്പ് കേന്ദ്രീകരിച്ച കുറുക്കൻമാരുടെ എണ്ണം കൂടുകയും പലതിനും പേയിളകി ജനജീവിതം ദുസ്സഹമാക്കിയപ്പോഴാണ് ഫോറസ്റ്റ് വകുപ്പിന്റെ സഹായം തേടിയത്.
വന്യജീവികളുടെ അക്രമത്തിൽ ചത്ത പശു അടക്കമുള്ള വളർത്തുമൃഗങ്ങളുടെ ഉടമസ്ഥർക്ക് സർക്കാർ ഫോറസ്റ്റ് വകുപ്പ് മുഖേന നഷ്ടപരിഹാരം നൽകുമെന്ന് ഫോറസ്റ്റ് ബി.എഫ്.ഒ അബ്ദുൽ കരീം പറഞ്ഞു. ഇതിന് ഫോറസ്റ്റ് വകുപ്പിന്റെ വെബ് സൈറ്റിലൂടെ ഓൺലൈനായി അപേക്ഷ നൽകുവാനും നിർദ്ദേശിച്ചിണ്ട്. നിലമ്പൂർ ഫോറസ്റ്റ് ആർ.ആർ.ടി സ്ഥാപിച്ച കെണിയിലാണ് കുറുക്കൻ കുടുങ്ങിയത്. ഫോറസ്റ്റ് ഉദ്യോഗസ്ഥരായ സുമിത്, വിശ്വനാഥൻ, നിസാർ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |