പാലക്കാട്: നാളികേര വില നാൾക്കുനാൾ കുറയുന്നു. മാർച്ചിൽ കിലോയ്ക്ക് 48ഉം ചില്ലറ വില 56 രൂപയും വരെ ഉയർന്നത് രണ്ടുമാസം പിന്നിടുമ്പോൾ കിലോയ്ക്ക് 27-30ഉം ചില്ലറ വില 34-36 രൂപയുമായി. വേനൽ മഴ തുടരുന്നതിനാൽ കൊപ്രയാക്കാൻ കഴിയാതായതോടെ കർഷകർ വെട്ടിലായി.
ശരാശരി ഒരു കിലോയ്ക്ക് രണ്ടു-രണ്ടര നാളികേരം വേണം. അപ്രകാരം കർഷകന് ഒരു തേങ്ങയ്ക്ക് 11-13 രൂപ ലഭിക്കും. തേങ്ങ പൊതിക്കുന്നത് ഒന്നിന് 80 പൈസ മുതൽ ഒരുരൂപ വരെ കൂലി കൊടുത്താണ്. കൊപ്രയ്ക്കായി വാങ്ങുന്ന കച്ചവടക്കാർ ചകിരി നീക്കി പൊതിച്ച് വെള്ളം കളഞ്ഞ തേങ്ങ കിലോയ്ക്ക് 31-32 രൂപയാണ് കർഷകർക്ക് നൽകുന്നത്. വിപണന കേന്ദ്രത്തിൽ എത്തിക്കാനുള്ള കടത്ത് കൂലിയും കർഷകരിൽ നിന്ന് ഈടാക്കും.
വേനലി നാളികേരം പെട്ടെന്ന് മൂപ്പെത്തി ഉല്പാദനം കൂടിയതും കൊവിഡ് ഭീതിയിൽ ടൂറിസ്റ്റ് കേന്ദ്രങ്ങളിലും വഴിയോരങ്ങളിലും ഇളനീർ കച്ചവടം കുറഞ്ഞത് മൂലം തമിഴ്നാട്ടിലെ തോട്ടങ്ങളിൽ തേങ്ങയാണ് ഉല്പാദിപ്പിക്കുന്നത്. ഇതും വിലയിടിയാൻ കാരണമായി. വെളിച്ചെണ്ണ വില ലിറ്ററിന് 180-200 ആയി കുറഞ്ഞു. ഇതും നാളികേര വിലയിടിവിന് കാരണമായി. ബ്രാൻഡഡ് വെളിച്ചെണ്ണ വില കാര്യമായി കുറഞ്ഞട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |