പാലക്കാട്: ലോക്ക് ഡൗണോടെ അതിർത്തി കടന്നുവരുന്ന പാലിന്റെ അളവ് കുത്തനെ കുറഞ്ഞു. പ്രതിദിനം മൂന്നരലക്ഷം ലിറ്ററിലധികം വന്നിരുന്നിടത്ത് മുക്കാൽ ലക്ഷം കുറഞ്ഞ് നിലവിൽ രണ്ടുലക്ഷം മാത്രമാണെത്തുന്നത്. 14 ടാങ്കറുൾപ്പെടെ 46 വാഹനം എത്തിയിരുന്നത് നിലവിൽ എട്ട് ടാങ്കറുൾപ്പെടെ 36 ആയി.
ഹോട്ടലുകൾ, കടകൾ എന്നിവ പ്രവർത്തിക്കാത്തതാണ് കുറവിന് കാരണം. തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിൽ നിന്നാണ് പ്രധാനമായും പാലെത്തുന്നത്. ഇവിടങ്ങളിലെ കൊവിഡ് വ്യാപനവും ഉല്പാദനത്തെ ബാധിച്ചു. തീവ്രബാധിത മേഖല കൂടി വിവാഹമടക്കമുള്ള ചടങ്ങുകൾക്കും ആരാധനാലയങ്ങൾക്കും നിയന്ത്രണം വന്നതോടെ പായസം, ഐസ്‌ക്രീം, ഷേക്ക് പോലുള്ള ഉല്പന്ന നിിർമ്മാണം കുറഞ്ഞതും പാൽ വരവിനെ ബാധിച്ചു.
കഴിഞ്ഞ വർഷം ലോക്ക് ഡൗണിൽ ശരാശരി ഒരുലക്ഷം ലിറ്ററിലും താഴെയാണ് വന്നത്. കൊവിഡ് നിയന്ത്രണം മാറിയതോടെയാണ് മൂന്നുലക്ഷമായി ഉയർന്നത്.
സെമി ലോക്ഡൗൺ ആരംഭിച്ചപ്പോഴേ പാൽ വരവ് കുറഞ്ഞു. പൂർണ്ണ ലോക്ക് ഡൗണിന് ശേഷം ഇന്നലെ മാത്രം 25,000 ലിറ്റർ പാലാണ് കുറഞ്ഞത്. വരും ദിവസങ്ങളിൽ വീണ്ടും കുറയും. മീനാക്ഷിപുരം, വാളയാർ, ഗോപാലപുരം എന്നിവിടങ്ങളിൽ മൊബൈൽ ലാബ് പരിശോധന തുടരുന്നുണ്ട്. മീനാക്ഷിപുരത്ത് 24 മണിക്കൂറും ലാബ് പ്രവർത്തിക്കുന്നു.
-ബ്രിൻസി മാണി, ക്വാളിറ്റി കൺട്രോൾ ഓഫീസർ, ക്ഷീരവികസന വകുപ്പ്, പാലക്കാട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |