പാലക്കാട്: ലോക്ക് ഡൗൺ പ്രതിസന്ധിക്കിടെ പച്ചക്കറി വില ഉയർന്നത് ജനജീവിതം ദുരിതത്തിലാക്കി. ഉല്പാദനവും തമിഴ്നാട്ടിൽ നിന്നുള്ള ചരക്കുനീക്കവും കുറഞ്ഞതാണ് വില ഉയരാൻ കാരണം. ബീൻസ്, വെണ്ട, ചെറിയ ഉള്ളി, സവാള എന്നിവയുടെ ഉല്പാദനം തമിഴ്നാട്ടിൽ കുറഞ്ഞതോടെ ഒരാഴ്ചക്കിടെ ഇരട്ടി വിലയാണ് ഈടാക്കുന്നത്.
നിയന്ത്രണമുള്ളതിനാൽ വിവാഹം ഉൾപ്പെടെയുള്ള ആഘോഷങ്ങൾക്ക് വളരെ കുറച്ചുപേർ മാത്രമാണ് പങ്കെടുക്കുന്നത്. ഇതേ തുടർന്ന് ചുരുങ്ങിയ തോതിൽ സദ്യയൊരുക്കുന്നതും പച്ചക്കറി വില്പന കുറച്ചു. സാധാരണ വലിയങ്ങാടിയിൽ പതിനഞ്ചിലേറെ ലോഡ് പച്ചക്കറി വന്നിരുന്നത് നിലവിൽ പത്തിൽ താഴെയായി കുറഞ്ഞു. ഇതുമൂലം പച്ചക്കറിക്ക് അനുഭവപ്പെടുന്ന ദൗർലഭ്യം മൂലം ഗ്രാമീണ മേഖലകളിൽ ചെറുകിട വ്യാപാരികൾ വൻതോതിൽ വില കൂട്ടുന്നതായും പരാതിയുണ്ട്.
ഇനം- വില കിലോയ്ക്ക് (കഴിഞ്ഞാഴ്ച, ഇന്നലെ എന്ന ക്രമത്തിൽ)
ബീൻസ് 30 60
വെണ്ട ഛ5 30
ചെറിയ ഉള്ളി 30 60
സവാള 16 25
പച്ചമുളക് 15 20
തക്കാളി 09 12
ബീറ്റ്‌റൂട്ട് 15 20
മുരിങ്ങക്കായ 30 40
കാബേജ് 40 30
ക്വാളിഫ്ളവർ 25 30
കാരറ്റ് 35 40
ലോക്ക് ഡൗൺ മൂലം കച്ചവടം കുറവാണ്. ഗ്രാമീണ മേഖലകളിലെ ചെറുകിട കച്ചവടക്കാർ വാങ്ങുന്നതാണ് ഏക ആശ്വാസം.
-എസ്.ആർ.എൻ പച്ചക്കറി കടയുടമ, വലിയങ്ങാടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |