പാലക്കാട്: അനർഹമായി കൈവശംവെച്ച മുൻഗണനാ റേഷൻ കാർഡുകൾ പിഴയില്ലാതെ തിരിച്ചേൽപ്പിക്കാനുള്ള സമയം 15ന് അവസാനിച്ച സാഹചര്യത്തിൽ സിവിൽ സപ്ലൈസ് ജീവനക്കാർ വീടുകയറിയുള്ള പരിശോധന ആരംഭിച്ചു. അതാത് താലൂക്ക് സപ്ലൈ ഓഫീസർമാരുടെയും റേഷനിംഗ് ഇൻസ്‌പെക്ടർമാരുടെയും നേതൃത്വത്തിലാണ് പരിശോധനയെന്ന് ജില്ലാ സപ്ലൈ ഓഫീസർ യു.മോളി പറഞ്ഞു. 16ന് നടത്തിയ ആദ്യ പരിശോധനയിൽ പത്തിൽ താഴെ കാർഡുകൾ മാത്രമാണ് പിടിച്ചെടുത്തത്. വരും ദിവസങ്ങളിലെ പരിരോധയിൽ പിഴ ഉൾപ്പെടെയുള്ള കർശന നടപടി സ്വീകരിക്കും. ഇതുവരെയുള്ള സാധനങ്ങളുടെ വിപണിവില പിഴയായി ഈടാക്കാനാണ് തീരുമാനം.
ജില്ലയിൽ ഇതുവരെ 13,119 പേരാണ് കാർഡ് മടക്കി നൽകിയത്. ഇവ പൊതുവിഭാഗത്തിലേക്ക് മാറ്റിനൽകും. എ.എ.വൈ (മഞ്ഞ കാർഡ്) വിഭാഗത്തിൽ നിന്ന് 561, മുൻഗണന (പിങ്ക്) വിഭാഗത്തിൽ നിന്ന് 6251, മുൻഗണനേതര സബ്‌സിഡി വിഭാഗത്തിൽ നിന്ന് 6307 കാർഡുമാണ് സപ്ലൈ ഓഫീസുകളിൽ ലഭിച്ചത്. ചിറ്റൂർ താലൂക്കിൽ നിന്ന് 2267, പാലക്കാട് 2099, ഒറ്റപ്പാലം 2164, മണ്ണാർക്കാട് 2014, ആലത്തൂർ 1789, പട്ടാമ്പി 2786 എന്നിങ്ങനെയാണ് മടക്കി നൽകിയ കാർഡുകളുടെ എണ്ണം.
താലൂക്ക് - എ.എ.വൈ - മുൻഗണന - എൻ.പി.എസ് - ആകെ അപേക്ഷകൾ
1.പാലക്കാട് 50 934 1115 2099
2.ചിറ്റൂർ 76 852 1339 2267
3.ഒറ്റപ്പാലം 61 995 1108 2164
4.മണ്ണാർക്കാട് 152 953 909 2014
5.ആലത്തൂർ 110 900 779 1789
6.പട്ടാമ്പി 112 1617 1057 2786
ആകെ 561 6261 6307 13119-0
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |