SignIn
Kerala Kaumudi Online
Saturday, 20 April 2024 1.44 AM IST

കാലവർഷം ദുർബലം മഴക്കുറവ് 38 %

mazha

 കൂടുതൽ മഴ ലഭിച്ചത് കോട്ടയത്ത്

പാലക്കാട്: തുടക്കത്തിൽ മടിച്ചുനിന്ന കാലവർഷം ജൂലായ് ആദ്യവാരത്തിൽ ശക്തിപ്പെട്ടെങ്കിലും ആവശ്യത്തിന് മഴ ലഭിക്കാത്തത് ജില്ലയിലെ കാർഷിക മേഖലയ്ക്ക് തിരിച്ചടിയാകുന്നു. ഇത്തവണ സംസ്ഥാനത്ത് മൺസൂൺ താരതമ്യേന കുറവാണ്. കേരളത്തിലാകെ ഈ കാലയളവിൽ 1343.7 മില്ലീമീറ്റർ മഴയാണ് ലഭിക്കേണ്ടിയിരുന്നത്. പെയ്തതാകട്ടെ 981.1 മില്ലീമീറ്റർ മഴയും. ആകെ 27 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഈ സാഹചര്യത്തിൽ ഒന്നാംവിള നെൽകൃഷിയിറക്കിയ കർഷകർ ആശങ്കയിലാണ്. കൃത്യമായ അളവിൽ വെള്ളം ലഭ്യമായില്ലെങ്കിൽ അത് നെല്ലിന്റെ വളർച്ചയെ പ്രതികൂലമായി ബാധിക്കും. വിളവെടുപ്പ് കുറയാനും കാരണമാകുമെന്ന് കർഷകർ പറയുന്നു.

കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കുപ്രകാരം ജൂൺ ഒന്നു മുതൽ ജൂലായ് 30 വരെ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മഴ ലഭിച്ചത് കോട്ടയത്താണ്. 1181.9 മില്ലീമീറ്റർ മഴയാണ് ഇവിടെ രേഖപ്പെടുത്തിയത്. ഏറ്റവും കുറവ് മഴ ലഭിച്ചത് പാലക്കാടാണ്. ഇത്തവണ മൺസൂണിൽ 38 ശതമാനത്തിന്റെ കുറവാണ് പാലക്കാട് രേഖപ്പെടുത്തിയിട്ടുള്ളത്. 1007.7 മില്ലീമീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത് ആകെ പെയ്തത് 627.6 മില്ലീമീറ്റർ മഴയാണ്. ആഗസ്റ്റിൽ ശരാശരിയിലും കൂടുതൽ മഴ ലഭിച്ചില്ലെങ്കിൽ കുടിവെള്ളത്തിനും കാർഷികാവശ്യങ്ങൾക്കും പാലക്കാട്ടുകാർ നെട്ടോട്ടമോടേണ്ടിവരുമെന്ന് ഉറപ്പ്.

 ജില്ല, ലഭിച്ച മഴ, ലഭിക്കേണ്ടത് (മില്ലീമീറ്ററിൽ)

തിരുവനന്തപുരം 352.4 - 537.9
കൊല്ലം 515.4 - 797.3
പത്തനംതിട്ട 926.2 - 1016.8
ആലപ്പുഴ737.1 - 1086.7
കോട്ടയം 1181.9 - 1206.6
ഇടുക്കി 1309.4 - 1630.7
എറണാകുളം 1124.3 - 1324.3
തൃശൂർ 1074.7 - 1490.9
പാലക്കാട് 627.6 - 1007.7
മലപ്പുറം 867.9 - 1362.1
കോഴിക്കോട് 1345 - 1763.2
വയനാട് 1083.1 - 1692.9
കണ്ണൂർ 1151.7 - 1818.3
കാസർകോട് 1412 - 2013.9

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PALAKKAD
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.