പാലക്കാട്: വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാർക്കും വ്യാപാരികൾക്കും നിർദ്ദേശിച്ചിട്ടുള്ള നിയന്ത്രണങ്ങളും സാമൂഹിക അകലവും, സാനിറ്റൈസർ ഉപയോഗവുമെല്ലാം പാലിക്കാനാകുമെന്നും സ്ഥാപനത്തിന് പുറത്തുണ്ടാകുന്ന ആൾക്കൂട്ടങ്ങൾക്ക് വ്യാപാരികളെ ശിക്ഷിക്കുന്നത് പ്രതിഷേധാർഹമാണ് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസഡന്റ് ബാബു കോട്ടയിൽ.
ചെലവേറിയ ആർ.ടി.പി.സി.ആർ ടെസ്റ്റ് റിപ്പോർട്ട് നിർബന്ധമാക്കുന്നത് ജനങ്ങൾക്ക് അധികബാദ്ധ്യതയുണ്ടാക്കും. വാക്‌സിനേഷൻ സർട്ടിഫിക്കറ്റും ആർ.ടി.പി.സി.ആർ റിപ്പോർട്ടുമുള്ളവർ കടയ്ക്കകത്ത് പ്രവേശിക്കുന്നത് അഭികാമ്യമാണെന്ന മന്ത്രിയുടെ പ്രസ്താവന ഉത്തരാവായി ഇറങ്ങിയപ്പോൾ നിർബന്ധമാണെന്ന വിധത്തിലായി. ജനസംഖ്യയുടെ പകുതിയിലധികം പേർക്കും വാക്‌സിൻ നൽകാനായില്ലെന്ന് മന്ത്രി തന്നെ വ്യക്തമാക്കിയതിനാൽ ഇത് അപ്രായോഗികമാണ്.
എത്രയും വേഗം വാക്‌സിൻ ലഭ്യമാക്കാനുള്ള നടപടിയാണ് സർക്കാർ കൈക്കൊള്ളേണ്ടത്. ഉദ്യോഗസ്ഥർക്ക് വ്യാപാരികളെ പീഡിപ്പിക്കാൻ വഴിയൊരുക്കുന്ന നിർദ്ദേശങ്ങളാണ് ഇപ്പോഴത്തേത്. നിയന്ത്രണങ്ങൾ നടപ്പിലാക്കുമ്പോൾ പ്രായോഗിക തീരുമാനങ്ങൾ കൈക്കൊള്ളണമെന്ന് സർക്കാരിനോട് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ കമ്മിറ്റിയോഗം ആവശ്യപ്പെട്ടു.
യോഗത്തിൽ ജില്ലാ ഭാരവാഹികളായ കെ.എ. ഹമീദ്, കെ.കെ. ഹരിദാസ്, ടി.പി. സക്കറിയ, സി.വി. ജയിംസ്, കെ. ലിയാക്കത്തലി, കെ. ചന്ദ്രൻ, ടി.പി. ഷക്കീർ, രമേഷ് ബേബി, ബാസിത് മുസ്‌ലിം, ഷെയ്ക്ക് ചിന്നാവ, വി. പ്രജിത്ത്, കൊച്ചുകുട്ടൻ, സുന്ദർരാജ്, പി. ബാലമുരളി, കെ.പി. ഉല്ലാസ്, അസ്സൻ മുഹമ്മദ് ഹാജി, ഷെമീർ മണ്ണാർക്കാട് എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |