പാലക്കാട്: കൊവിഡ് പ്രതിസന്ധിയിലും മിൽമ സംഭരിക്കുന്ന പാലിന്റെ അളവിലും വിതരണത്തിലും വർദ്ധനവാണ് ഉണ്ടായത്. ഇപ്പോൾ പാൽവില വർദ്ധിപ്പിക്കാനുള്ള ആലോചനയില്ലെന്നും മിൽമ ചെയർമാൻ കെ.എസ്.മണി പറഞ്ഞു. പാലക്കാട് പ്രസ് ക്ലബ്ബ് നടത്തിയ മീറ്റ് ദി പ്രസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ക്ഷീര കർഷകരുടെ ക്ഷേമത്തിനും ഉന്നമനത്തിനും മാത്രമായി വിവിധ പദ്ധതികളാണ് മിൽമ നടപ്പാക്കുന്നത്. പ്രാദേശിക പാൽ യൂണിയനുകൾ പാൽ ഉല്പാദനം വർദ്ധിപ്പിക്കുന്നതിനായി വ്യത്യസ്ത പദ്ധതികൾ ഏറ്റെടുത്ത് വിജയകരമായി നടപ്പാക്കിവരുന്നുണ്ട്. മലബാർ മേഖലാ യൂണിയനിൽ കഴിഞ്ഞ സമ്പാത്തിക വർഷത്തിൽ പാൽ സംഭരണം 6,30,840 ലിറ്റർ ഉണ്ടായിരുന്നത് 2020-21 സമ്പാത്തിക വർഷത്തിൽ 6 78,774 ലിറ്ററായി വർദ്ധിച്ചു. പ്രളയവും കൊവിഡും പ്രതികൂല സഹാചര്യങ്ങളിലും മിൽമ ക്ഷീര കർഷകരുടെ അതിജീവനത്തിനും നിലകൊണ്ടിട്ടുണ്ട്. മിൽമയുടെ ഉല്പന്നങ്ങൾക്ക് ആവശ്യക്കാർക്ക് വർദ്ധിച്ചുവരികയാണ്. മലബാർ മേഖല യൂണിയനിൽ നെയ്യിന്റെ വില്പനയിൽ കഴിഞ്ഞവർഷത്തേക്കാൾ 4.37 ശതമാനം വദ്ധനവാണുണ്ടായിട്ടുണ്ട്. അതിർത്തി പ്രദേശങ്ങളിൽ പുറത്ത് നിന്നുവരുന്ന പാലുകളുടെ ഗൂണനിലവാരം പരിശോധന ശക്തമാക്കിയിട്ടുണ്ട്. ന്യായവിലയ്ക്ക് ഗുണമേന്മയുള്ള കാലിത്തീറ്റ കർഷകർക്ക് ലഭ്യമാക്കുമെന്നും ചെയർമാൻ പറഞ്ഞു.
പരിപാടിയിൽ മിൽമയുടെ ഓണക്കിറ്റ് പ്രസ് ക്ലബ്ബ് പ്രസിഡന്റ് അബ്ദുൽ ലത്തീഫ് നഹക്ക് നൽകി വിതരണോദ്ഘാടനം നിർവഹിച്ചു. സെക്രട്ടറി മധുസൂദനൻ കർത്താ, ട്രഷറർ എ.സതീഷ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |