ശ്രീകൃഷ്ണപുരം: നൂറ്റാണ്ടുകളുടെ പഴക്കമുള്ള തിരുവാഴിയോട് ജംഗ്ഷനിലെ മരമുത്തശ്ശി ഇനി ഓർമ്മകളിൽ. തിരുവരായ്ക്കൽ ദേവസ്വം താലപ്പൊലിപ്പറമ്പ് പിന്നീട് തിരുവാഴിയോട് ജംഗ്ഷനായി മാറിയപ്പോൾ താലപ്പൊലി പറമ്പിൽ നിന്നിരുന്ന ആൽമരം തിരുവാഴിയോട് അങ്ങാടിക്ക് തണലായി മാറിയെന്നാണ് ചരിത്രം.
എന്നാൽ കാലപ്പഴക്കത്താൽ ആൽമരത്തിന് ബലക്ഷയം സംഭവിക്കുകയും ശിഖരങ്ങൾ വീഴുന്നതു തുടരുകയും ചെയ്തതിനാൽ പൊതുജനങ്ങൾക്ക് ഭീഷണിയായി മാറി. ജനകീയ ആവശ്യത്തെ തുടർന്ന് ആൽമരം വെട്ടിമാറ്റി തുടങ്ങി. വർഷങ്ങൾക്ക് മുൻപ് റോഡ് വികസനത്തെ തുടർന്ന് പാലക്കാട് റോഡിലെ കയറ്റം ഇല്ലാതാക്കുകയും ജംഗ്ഷനിൽ നിന്നിരുന്ന രണ്ട് ആൽമരങ്ങളും മൂന്ന് പ്ലാവുകളും വെട്ടിമാറ്റുകയും ചെയ്തിരുന്നു. അന്ന് അത് തിരുവാഴിയോടിന്റെ മുഖച്ഛായ തന്നെ മാറ്റി.
ഇപ്പോൾ അവശേഷിക്കുന്ന ഒരു ആൽമരം കൂടി വെട്ടിമാറ്റുന്നതോടെ തിരുവാഴിയോടിന്റെ മുഖം വീണ്ടും മാറും. അപകട സാദ്ധ്യതയുള്ളതിനാൽ ആൽമരം വെട്ടിമാറ്റണമെന്ന് തിരുവാഴിയോട് ദുരന്ത നിവാരണ സന്നദ്ധ സേന വകുപ്പ് മന്ത്രിയോടും എം.എൽ.എയോടും ആവശ്യപ്പെട്ടിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |