ചിറ്റൂർ: വിദേശ വിപണിയിൽ ഏറെ സാദ്ധ്യതകളുള്ള പാൽ ഉത്പന്നങ്ങൾ കയറ്റുമതി ചെയ്യാനുള്ള സംവിധാനം കൊണ്ടുവരുമെന്ന് ക്ഷീര വികസന മൃഗസംരക്ഷണ വകുപ്പ് മന്ത്രി ചിഞ്ചുറാണി.
സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മ പരിപാടികളുടെ ഭാഗമായി ചിറ്റൂർ ബ്ലോക്കിലെ കൊററമംഗലം ക്ഷീരോത്പാദക സഹകരണ സംഘം ഫാർമേഴ്സ് ഫെസിലിറ്റേഷൻ കം ഇൻഫർമേഷൻ സെന്ററിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
ക്ഷീരമേഖലയിലേക്ക് ചെറുപ്പക്കാരും പ്രവാസികളും ഉൾപ്പെടെയുള്ളവർ ആകർഷിക്കപ്പെടുന്നുണ്ട്. ഇവരെ സഹായിക്കാൻ സർക്കാർ നടപടി സ്വീകരിക്കും. മിൽമയുടെ പാൽപ്പൊടി ഫാക്ടറി മലപ്പുറത്ത് വരാനിരിക്കുന്ന ഘട്ടത്തിൽ മിൽമ ക്ഷീരകർഷകരുടെ പാൽ മുഴുവനായി എടുക്കാത്ത അവസ്ഥയുണ്ടായിരുന്നു. മിൽമയുമായി ഉണ്ടാക്കിയ ധാരണയിൽ അത് രണ്ടു ദിവസത്തിനകം പരിഹരിക്കപ്പെട്ടെന്നും മന്ത്രി പറഞ്ഞു.
ചിറ്റൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വി. മുരുകദാസ് അദ്ധ്യക്ഷനായി. മിൽമ മലബാർ മേഖലാ ചെയർമാൻ കെ.എസ്. മണി, ക്ഷീര വികസന വകുപ്പ് സെപ്യൂട്ടി ഡയറക്ടർ കെ.എസ്. ജയ സുജീഷ്, പഞ്ചായത്ത് പ്രസിഡന്റ് എസ്. അനിഷ, ജില്ലാ പഞ്ചായത്ത് മെമ്പർ മിനി മുരളി, സംഘം പ്രസിഡന്റ് കലാധരൻ, സെക്രട്ടറി ബബിത എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |