പാലക്കാട്: ഓണം ഡ്രൈവിന്റെ ഭാഗമായി മായമില്ലാത്ത പാൽ ഉറപ്പാക്കാൻ ജില്ലാ ക്ഷീരവികസന വകുപ്പ് ആഗസ്റ്റ് 16 മുതൽ ആരംഭിച്ച ഊർജിത പാൽ പരിശോധന അവസാനിച്ചു. ജില്ലാ ഇൻഫർമേഷൻ സെന്റർ, വാളയാർ ചെക്‌പോസ്റ്റിലെ താത്കാലിക പരിശോധന കേന്ദ്രം എന്നിവിടങ്ങളിലെ പരിശോധനാ സംവിധാനമാണ് ഉത്രാടം നാളിൽ
അവസാനിച്ചത്. എന്നാൽ മീനാക്ഷിപുരത്തെ സ്ഥിരം പാൽ പരിശോധനാ കേന്ദ്രം 24 മണിക്കൂറും തുടർന്നും പ്രവർത്തിക്കും.
ഊർജിത പരിശോധ ആരംഭിച്ചത് മുതൽ അഞ്ചു ദിവസത്തിനുള്ളിൽ
25,10,241 ലിറ്റർ പാലാണ് അതിർത്തി കടന്നെത്തിയത്. പരിശോധനയുടെ ഭാഗമായി മായം കലർന്ന 10,500 ലിറ്റർ പാൽ കണ്ടെത്തിയിട്ടുണ്ട്. കൂടാതെ വിപണിയിൽ നിന്ന് ശേഖരിച്ച ഒരു ബ്രാൻഡിന് നിശ്ചിത ഗുണനിലവാരം ഇല്ലാത്തതായി കണ്ടെത്തുകയും നടപടി സ്വീകരിക്കുകയും ചെയ്തതായി അധികൃതർ പറഞ്ഞു.
ചെക്‌പോസ്റ്റുകൾ വഴി കടന്നുവന്നതിൽ മൂന്ന് വാഹനങ്ങളിൽ നിന്നാണ് മായം ചേർത്ത പാൽ കണ്ടെത്തിയത്. മാൾടോ ടെക്സ്റ്റിൻ സ്റ്റാർച്ച് എന്നിവയുടെ അംശമാണ് കണ്ടെത്തിയത്. ക്ഷീരവികസന ഓഫീസർ എ. ഗോപകുമാർ, ലാബ് അസിസ്റ്റന്റ് സി.പ്രസാദ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന നടന്നത്.
തുടർന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ്, ആലത്തൂർ റീജ്യണൽ ലാബ്, സ്റ്റേറ്റ് ഡയറി ലാബ് എന്നിവിടങ്ങളിലേക്ക് പാൽ സാമ്പിളുകൾ തുടർ പരിശോധനയ്ക്കായി അയച്ചു. അവിടെ നടത്തിയ പരിശോധനയിലും മായം കണ്ടെത്തിയതായി വ്യക്തമായതിനെ തുടർന്ന് തുടർനടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് അധികൃതർ പറഞ്ഞു.
പരിശോധന ആരംഭിച്ച ആദ്യദിവസം ചെക്‌പോസ്റ്റുകൾ വഴി 5,54,000 ലിറ്റർ പാലാണ് കടന്നുവന്നതെങ്കിൽ അവസാന ദിവസം 7,75,000 ലിറ്റർ പാൽ ആണ് അതിർത്തി കടന്നെത്തിയത്. സിവിൽ സ്റ്റേഷനിലുള്ള വകുപ്പിന്റെ
ഇൻഫർമേഷൻ സെന്ററിൽ വിപണിയിൽ നിന്നും ശേഖരിച്ച 60 സാമ്പിളുകളാണ് പരിശോധിച്ചത്.
- ബ്രിൻസി മാണി, ജില്ലാ ക്വാളിറ്റി കൺട്രോൾ ഓഫീസർ,
ക്ഷീരവികസന വകുപ്പ്, പാലക്കാട്.
ഊർജിത പരിശോധന
3 വണ്ടികളിൽ എത്തിയ പാലിൽ മാൾടോ ടെക്‌സ്റ്റിൻ സ്റ്റാർച്ചിന്റെ അംശം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |