പാലക്കാട്: ജില്ലയിൽ നെല്ലു സംഭരണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ചചെയ്യുന്നതിന് ഇന്ന് കൃഷി, സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രിമാർ വിളിച്ച് ചേർക്കുന്ന യോഗത്തിൽ വിവിധ കർഷക സംഘടന പ്രതിനിധികളെ ഒഴിവാക്കിയ നടപടിയിൽ കർഷക സംഘടനകൾ പ്രതിഷേധിച്ചു.
കാർഷിക മേഖലയിലെ നിരവധി പ്രശ്‌നങ്ങൾ സംബന്ധിച്ച് കാര്യങ്ങൾ സർക്കാറിന്റെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിന് മുഖ്യ പങ്കുവഹിച്ച പ്രതിനിധികളെയാണ് ഒഴിവാക്കിയത്. നെല്ലിന്റെ കയറ്റു കൂലി കൃഷിക്കാരിൽ നിന്ന് ഈടാക്കരുതെന്നു കാണിച്ച് ഹൈക്കോടതിയിൽ കേസ് ഫയർ ചെയ്യുകയും കർഷകർക്ക് അനൂകൂലവിധി വിധി സമ്പാദിച്ചിട്ടുണ്ട്.
ഇന്ന് നടക്കുന്ന ചർച്ചയിൽ ഈകാര്യം മുഖ്യഘടകമാണ്. ഈ കേസിലെ കക്ഷികളെ സർക്കാർ മനപൂർവ്വം ഒഴിവാക്കിയിരിക്കുകയാണ്. നിയമസഭയിൽ പ്രതിനിധ്യമുള്ള രാഷ്ടീയ പാർട്ടികളുടെ പ്രതിനിധികളെ മാത്രം ക്ഷണിച്ചാൽ മതിയെന്ന സർക്കാർ നിർദേശത്തെ തുടർന്നാണ് ഈ നടപടി. ഇത് പ്രതിഷേധാർഹമാണെന്ന് വിവിധ കർഷക സംഘടന പ്രതിനിധികൾ അഭിപ്രായപ്പെട്ടു.
ഓൺലൈനായി നടന്ന യോഗത്തിൽ മുതലാംതോട് മണി അദ്ധ്യക്ഷനായി. കെ. വേണു, കെ. ശിവാനന്ദൻ, വി. ശിവദാസ്, സജീഷ് കുത്തനൂർ, കെ.ആർ. ഹിമേഷ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |