പാലക്കാട്: കേരള ബാങ്കിന്റെ മൊബൈൽ എ.ടി.എം വാൻ ജില്ലയിൽ പര്യടനം ആരംഭിച്ചു. സേവനങ്ങളും നൂതന ബാങ്കിംഗ് സാങ്കേതികവിദ്യയും ജനമദ്ധ്യത്തിലെത്തിക്കുകയാണ് ലക്ഷ്യം. പ്രധാന നഗരകേന്ദ്രങ്ങളിൽ വാഹനം പാർക്ക് ചെയ്യും.
ആദ്യഘട്ടത്തിൽ നഗരപ്രദേശത്തും തുടർന്ന് ജില്ലയിൽ എല്ലായിടത്തും മൊബൈൽ ബാങ്കിന്റെ സേവനം ലഭ്യമാകും. എല്ലാവിഭാഗം ജനങ്ങളിലും ബാങ്കിംഗ് സേവനം എത്തിക്കുന്നതിന്റെയും ബാങ്കിംഗ് വിദ്യാഭ്യാസം നൽകുന്നതിന്റെയും ഭാഗമായി നബാർഡ് ധനസഹായത്തോടെയാണ് വാഹനം സജ്ജമാക്കിയത്. നബാർഡിന്റെ ഫിനാൻഷ്യൽ ഇൻക്ലൂഷൻ ഫണ്ടിൽ നിന്ന് ഇതിനായി 15 ലക്ഷം രൂപ അനുവദിച്ചിരുന്നു.
അട്ടപ്പാടിയിലെ ആദിവാസി ഊരുകളിൽ ബാങ്കിംഗ് സേവനം എത്തിക്കുന്നതിന്റെ ഭാഗമായി അഗളി കേന്ദ്രീകരിച്ച് ഒരു മൊബൈൽ ശാഖ നേരത്തെ തന്നെ ബാങ്കിനുണ്ട്. 2010ൽ പ്രവർത്തനം ആരംഭിച്ച മൊബൈൽ ശാഖ പുതൂർ, ഷോളയൂർ പഞ്ചായത്തുകളിലെ ഏറെ ദൂരെയുള്ള ആദിവാസി പ്രദേശങ്ങളിലും എത്തി ബാങ്കിംഗ് സേവനം ഉറപ്പാക്കുന്നുണ്ട്. ഈ മേഖലയിലെ ഒരേയൊരു മൊബൈൽ ബാങ്കിംഗ് സേവനമാണിത്.
റീജ്യണൽ ഓഫീസിനു മുന്നിൽ മൊബൈൽ വാൻ കേരളബാങ്ക് ഡയറക്ടർ എ. പ്രഭാകരൻ എം.എൽ.എ ഫ്ളാഗ് ഓഫ് ചെയ്തു. റീജ്യണൽ മാനേജർ പ്രീത കെ. മേനോൻ, ഡെപ്യൂട്ടി ജനറൽ മാനേജർമാരായ ടി. രാമകൃഷ്ണൻ, ആർ. രാധാകൃഷ്ണൻ, ദീപ ജോസ്, കെ. രാജേന്ദ്രൻ എന്നിവർ പങ്കെടുത്തു.
മൊബൈൽ എ.ടി.എമ്മിൽ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |