മണ്ണാർക്കാട്: കോട്ടോപ്പാടം പഞ്ചായത്തിലെ കണ്ടമംഗലം പുറ്റാനിക്കാട് പ്രദേശത്തെ വന്യമൃഗശല്യം പരിഹരിക്കുന്നതിന് വനംവകുപ്പ് ഇടപെടണമെന്ന് ആവശ്യം. ഒരു വർഷത്തിനിടെ പതിനഞ്ചോളം പേരുടെ വളർത്തുമൃഗങ്ങളെ പുലിയും മറ്റു വന്യമൃഗങ്ങളും ആക്രമിച്ച് കൊന്നിട്ടുണ്ട്. എന്നാൽ ഇതിൽ പലർക്കും നഷ്ടപരിഹാരം പോലും ലഭിച്ചിട്ടില്ലെന്നാണ് പരാതി. രാത്രിയും പകലും റോഡിലൂടെ സഞ്ചരിക്കുന്നവർ പുലിയെ പലതവണ കണ്ടിട്ടുണ്ട്. എന്നാൽ കൂട് സ്ഥാപിച്ച് പുലിയെ പിടികൂടുന്നതിന് ഒരു ശ്രമവും ഇതുവരെ വനംവകുപ്പ് സ്വീകരിച്ചിട്ടില്ലെന്നാണ് ആക്ഷേപം.കണ്ടമംഗലത്ത് കാട്ടാനയിറങ്ങി വ്യാപകമായി കൃഷി നശിപ്പിക്കുന്നത് പതിവാകുന്നുണ്ട്. പല കർഷകരുടെയും ഈ വർഷത്തെ മുഴുവൻ വിളയും കാട്ടാനകൾ നശിപ്പിച്ച അവസ്ഥയാണെന്ന് കർഷകർ തന്നെ പരാതിപ്പെടുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |