മണ്ണാർക്കാട്: കാരാപ്പാടത്ത് ഇന്നലെ രാത്രി ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാനക്കൂട്ടം സ്ഥലത്തെ കാർഷിക വിളകൾ നശിപ്പിച്ചു. കൊല്ലക്കൊമ്പിൽ ബിനു തോമസ്, കണ്ടത്തിൽ ബെന്നി എന്നിവരുടെ 700 ഓളം വാഴകൾ, മോളത്ത് വർക്കച്ചന്റെ 10 തെങ്ങുകൾ, ആ ഭാഗത്തുള്ള അമ്മിണി, ഹുസൈൻ ഹാജി, മാമച്ചാന്റെ 30 കവുങ്ങുകൾ തുടങ്ങിയവയെല്ലാം നശിപ്പിച്ചിട്ടുണ്ട്. കാരാപ്പാടത്ത് താമസിക്കുന്ന കർഷകരും ആശങ്കയിലാണ്. വനം വകുപ്പ് സ്ഥാപിച്ചിട്ടുള്ള വൈദ്യുത വേലി തകർത്താണ് ആനകൾ കൃഷിയിടത്തിലിറങ്ങിയിട്ടുള്ളത് .എത്രയും പെട്ടന്ന് വൈദ്യുത വേലി പുനഃസ്ഥാപിക്കണമെന്നും ആനകൾ നശിപ്പിച്ച വിളകൾക്ക് അർഹമായ നഷ്ട പരിഹാരം നൽകണമെന്നും കർഷകർ അറിയിച്ചു. ആനകളെ തുരത്താൻ അടിയന്തരമായി നടപടി സ്വീകരിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |