SignIn
Kerala Kaumudi Online
Thursday, 25 April 2024 6.27 PM IST

കിടാരി പാർക്കുകൾ വഴി വിറ്റത് 257 പശുക്കൾ

cow

പാലക്കാട്: ക്ഷീര വികസന വകുപ്പിന് കീഴിൽ ജില്ലയിൽ ആരംഭിച്ച കിടാരിപ്പാർക്കുകൾ വഴി കർഷകർക്ക് നൽകിയത് 257 പശുക്കളെ. മൂലത്തറ കിടാരി പാർക്കിൽ നിന്ന് 113 പശുക്കളും കുമരന്നൂരിൽ നിന്ന് 144 പശുക്കളുമാണ് ഇതുവരെ കർഷകർക്ക് ലഭിച്ചത്. സംസ്ഥാനത്തെ നാല് കിടാരി പാർക്കുകളിൽ മറ്റു രണ്ടെണ്ണം തിരുവനന്തപുരത്തും കാസർകോടുമാണ്.

കിടാരികൾ, ആദ്യ പ്രസവത്തിനു ശേഷം കുഞ്ഞ് ഉൾപ്പെടെയുള്ള പശുക്കൾ എന്നിവയെയാണ് പാർക്കുകളിൽ വിൽപ്പന നടത്തുന്നത്. 20,000 രൂപ മുതൽ വിലയുള്ള കിടാരികളും 60,000 രൂപ മുതൽ വിലയുള്ള പശുക്കളുമാണ് ഇവിടെ വിൽപ്പനയ്ക്കുള്ളത്. 14 മുതൽ 25 ലിറ്റർ വരെ പ്രതിദിനം പാൽ ലഭിക്കുന്ന പശുക്കളുണ്ട്.

കുമരന്നൂർ, മൂലത്തറ ക്ഷീരസംഘങ്ങൾക്കാണ് പാർക്കുകളുടെ മേൽനോട്ടച്ചുമതല. രണ്ടു പാർക്കുകളിലും മൂന്നേക്കറോളം വീതം സ്ഥലത്ത് തീറ്റപ്പുൽ കൃഷിയുമുണ്ട്. പുല്ല് അരിയാനും പശുക്കളുടെ പരിപാലനത്തിനുമായി സംഘങ്ങളുടെ നേതൃത്വത്തിൽ നാലു തൊഴിലാളികൾ വീതം പാർക്കുകളിൽ ജോലി ചെയ്യുന്നുണ്ട്.

കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കിടാരികളെ ആവശ്യപ്പെട്ട് ആളുകളെത്തുന്നുണ്ട്. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ഇടനിലക്കാർ വഴി വാങ്ങുന്ന പശുക്കൾക്ക് അധികത്തുക ഈടാക്കുന്നതും രോഗബാധയുള്ളതും പ്രതീക്ഷിക്കുന്ന പാൽ ലഭിക്കാത്തതും ക്ഷീര കർഷകരെ ബുദ്ധിമുട്ടിലാക്കിയിരുന്നു. ഈ പ്രശ്‌നം പരിഹരിക്കാൻ കൂടിയാണ് ക്ഷീര വികസന വകുപ്പിന് കീഴിൽ കിടാരി പാർക്കുകൾ തുടങ്ങിയത്. ഇവിടെ എത്തിക്കുന്ന പശുക്കളെ കൃത്യമായി പരിശോധിച്ച് രോഗബാധയില്ലെന്നും ലഭിക്കുന്ന പാലിന്റെ അളവും ഉറപ്പാക്കിയ ശേഷമാണ് കർഷകർക്ക് കൈമാറുന്നത്.

- സുരേഷ് , മൂലത്തറ ക്ഷീരസംഘം സെക്രട്ടറി

പദ്ധതി ലക്ഷ്യം

കൂടുതൽ പാൽ ഉത്പാദന ശേഷിയും പ്രതിരോധ ശേഷിയുമുള്ള നല്ലയിനം പശുക്കളെ ഇടനിലക്കാരില്ലാതെ മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വാങ്ങി കർഷകർക്ക് കൈമാറുന്നതിനാണ് 2020 ഒക്ടോബറിൽ സംസ്ഥാന സർക്കാർ മൂലത്തറയിലും കുമരന്നൂരിലും കിടാരി പാർക്കുകൾ ആരംഭിച്ചത്.

കൃഷ്ണഗിരി, കരൂർ, ഉടുമൽപേട്ട, പൊള്ളാച്ചി എന്നിവിടങ്ങളിലെ കർഷകരിൽ നിന്ന് എച്ച്.എഫ്, ജേഴ്‌സി, എച്ച്.എഫ് ക്രോസ്, ജേഴ്‌സി ക്രോസ് എന്നീ ഇനങ്ങളിൽപെട്ട പശുക്കളെയാണ് കിടാരി പാർക്കിലേക്ക് വാങ്ങുന്നത്. പാർക്കിൽ എത്തിക്കുന്ന കിടാരികളെ ഏഴുദിവസത്തേക്ക് ക്വാറന്റൈനിൽ പാർപ്പിച്ച് ഇൻഷ്വർ ചെയ്ത് ആവശ്യമായ പ്രതിരോധ കുത്തിവെയ്പ്പുകളും നൽകുന്നുണ്ട്.

പച്ച പുല്ല്, വൈക്കോൽ, കാലിത്തീറ്റ, കാൽസ്യം പൗഡർ, ഗോതമ്പ് തവിട്, ചോളത്തവിട് എന്നിവയാണ് കാലികൾക്ക് നൽകുന്നത്. പശുക്കളെ വാങ്ങേണ്ടവർക്ക് പാലക്കാട് മീനാക്ഷിപുരം റോഡിലുള്ള മൂലത്തറ കിടാരി പാർക്കിലോ പാലക്കാട് ചിറ്റൂർ പൊള്ളാച്ചി റോഡിൽ വണ്ണാമട ഹൈസ്‌കൂളിന് സമീപത്തുള്ള കുമരന്നൂർ കിടാരി പാർക്കിലോ നേരിട്ടെത്തി വാങ്ങാം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PALAKKAD
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.