നെന്മാറ: രണ്ടാംവിള നെൽക്കൃഷിക്കായി നെന്മാറ പ്രദേശങ്ങളിൽ ഒരുക്കിയ ഞാറ്റടിയിൽ കീടബാധ വ്യാപകം. നീരൂറ്റിക്കുടിക്കുന്ന ഇലപ്പേനുകളുടെ ആക്രമണമാണ് ആദ്യം കണ്ടുതുടങ്ങുക. ഇവ ഇലകളിൽ വന്ന് മുട്ടയിടുകയും കൂടുകൂട്ടുകയും തളിരിലകൾ നീരൂറ്റി കുടിച്ച് നശിപ്പിക്കുകയും ചെയ്യും. 20 ദിവസം പ്രായമായ നെൽച്ചെടികളിലാണ് ഇലപ്പേനുകളും വെള്ളപ്പാറ്റയും കണ്ടുവരുന്നതെന്ന് കർഷകർ പറയുന്നു.
നടീൽ പണികൾ തുടങ്ങാൻ ഒരുമാസത്തിലേറെ വൈകിയതിനാൽ ഞാറ്റടികൾ പെട്ടെന്ന് വളർന്നു വരാൻ ചെറിയ തോതിലുള്ള വളപ്രയോഗം നടത്തിയിരുന്നു. ഈ ഞാറ്റടികളിലെ തളിർ ഇലകൾ വളർന്നതിലാണ് കീടബാധ കൂടുതലായി കണ്ടുവരുന്നത്. പത്തു ദിവസങ്ങൾക്കകം പറിച്ചു നടാൻ പാകമായ തിരുവഴിയാട് പുത്തൻതറ പാടശേഖരങ്ങളിലാണ് ഇലപ്പേനുകളുടെ ആക്രമണം വ്യാപകമായിരിക്കുന്നത്. ദിവസങ്ങൾക്കുള്ളിൽ ഞാറ്റടികളിലെ കൂടുതൽ ഭാഗങ്ങളിലേക്ക് വ്യാപിക്കാൻ തുടങ്ങിയതോടെ കീടനാശിനി തളിച്ച് തടയാനുള്ള ശ്രമത്തിലാണ് പ്രദേശത്തെ കർഷകർ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |